പാലക്കാട് സിപിഎമ്മിൽ വിഭാഗീയത രൂക്ഷം; കൊഴിഞ്ഞാമ്പാറയിൽ വിമതവിഭാഗത്തിന്‍റെ പ്രത്യേക കണ്‍വെന്‍ഷന്‍

കോൺഗ്രസിൽ നിന്നും വന്ന ആളെ ലോക്കൽ സെക്രട്ടറി ആക്കിയതാണ് വിഭാഗീയതയ്ക്ക് കാരണം

Update: 2024-10-30 01:17 GMT

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും പാലക്കാട്  ജില്ലയിൽ സിപിഎമ്മിൽ വിഭാഗീയത രൂക്ഷം. കൊഴിഞ്ഞാമ്പാറയിൽ വിമതവിഭാഗം പ്രത്യേക പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു . കോൺഗ്രസിൽ നിന്നും വന്ന ആളെ ലോക്കൽ സെക്രട്ടറി ആക്കിയതാണ് വിഭാഗീയതയ്ക്ക് കാരണം.

കോൺഗ്രസിൽ നിന്നും വന്ന ഒരാളെ പാലക്കാട് മത്സരിപ്പിച്ച് സീറ്റ് നേടാനാണ് മണ്ഡലത്തിലെ സിപിഎം ശ്രമിക്കുന്നത് . എന്നാൽ ഇതേ ജില്ലയിൽ കോൺഗ്രസിൽ നിന്നും വന്ന മറ്റൊരാളെ ലോക്കൽ സെക്രട്ടറി ആക്കിയതിന്‍റെ പേരിൽ തർക്കം നടക്കുകയാണ് . ജനുവരിയിൽ നടന്ന ലോക്കൽ കമ്മിറ്റി വിഭജനത്തിൽ അടുത്തിടെ കോൺഗ്രസിൽ നിന്നു വന്ന എൻ.എം അരുൺ പ്രസാദിനെ കൊഴിഞ്ഞാമ്പാറ ഒന്ന് ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുത്തു . പാർട്ടി ചട്ടം മറികടന്നായിരുന്നു ഇദ്ദേഹത്തെ ലോക്കൽ സെക്രട്ടറി ആക്കിയത് .ഇതോടെ ഭിന്നത രൂപപ്പെട്ടു . ഈ തർക്കത്തിന്‍റെ ഭാഗമായാണ് വിമതവിഭാഗം പ്രവർത്തക കൺവെൻഷൻ നടത്തിയത് .

Advertising
Advertising

ഔദ്യോഗിക നേതൃത്വവും ചൊവ്വാഴ്ച പൊതുസമ്മേളനം നിശ്ചയിച്ചിരുന്നു . ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു . ഇതിന് സമാന്തരമായാണ് പ്രവർത്തക കൺവെൻഷൻ നടന്നത് . രണ്ട് പരിപാടിയുടെയും ഫ്ലക്സ് ബോർഡുകൾ കൊഴിഞ്ഞാമ്പാറയിൽ ഉയർന്നിരുന്നു.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News