സോളാർ പീഡന പരാതി; കെ.സി വേണുഗോപാലിനും ക്ലീൻ ചിറ്റ്

വേണുഗോപാൽ പീഡിപ്പിച്ചതിന് തെളിവില്ലെന്നാണ് സിബിഐ റിപ്പോർട്ട്‌

Update: 2022-12-23 13:16 GMT
Advertising

തിരുവനന്തപുരം; സോളാർ പീഡന പരാതിക്കേസിൽ കെസി വേണുഗോപാലിനും സിബിഐയുടെ ക്ലീൻ ചിറ്റ്. പരാതിക്കാരിയെ കെ.സി വേണുഗോപാൽ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.

അന്തിമ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകി. മൂന്ന് തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാൽ ഇതിന് ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നാണ് സിബിഐയുടെ റിപ്പോർട്ട്. അതേസമയം ഇവർ രണ്ടു തവണ നേരിട്ട് കണ്ടിട്ടുണ്ടെന്ന് സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ആരോപിക്കപ്പെട്ടതുപോലെ പീഡനം നടന്നു എന്ന് തെളിയിക്കാനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,കെ.സി വേണുഗോപാൽ,അടൂർപ്രകാശ്,എ.പി അനിൽകുമാർ,ഹൈബി ഈഡൻ തുടങ്ങിയവർക്കെതിരെ ആയിരുന്നു പരാതിക്കാരിയുടെ ആരോപണം. ഇതിൽ അമിൽകുമാർ,ഹൈബി ഈഡൻ,അടൂർപ്രകാശ് എന്നിവർക്ക് സി.ബി.ഐ നേരത്തേ തന്നെ ക്ലീൻചിറ്റ് നൽകിയിരുന്നു.

ആദ്യ ഘട്ടത്തിൽ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ തെളിവുകളൊന്നും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഒന്നാം പിണറായി സർക്കാർ സിബിഐക്ക് അന്വേഷണം കൈമാറുകയായിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News