റിദാൻ വെടിയേറ്റു മരിച്ച കേസ്; എസ്പി സുജിത് ദാസിന്റെ ഇടപെടൽ അന്വേഷിക്കണമെന്ന് കുടുംബം

നിലമ്പൂരിൽ ക്യാമ്പ് ചെയ്ത സുജിത് ദാസ് അന്വേഷണത്തിൽ ഇടപെട്ടുവെന്നാണ് ആരോപണം.

Update: 2024-09-17 03:34 GMT

മലപ്പുറം: എടവണ്ണയിലെ റിദാൻ വെടിയേറ്റു മരിച്ച കേസിൽ ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത് ദാസിന്റെ ഇടപെടൽ അന്വേഷിക്കണമെന്ന് കുടുംബം. നിലമ്പൂരിൽ ക്യാമ്പ് ചെയ്ത സുജിത് ദാസ് അന്വേഷണത്തിൽ ഇടപെട്ടുവെന്നാണ് ആരോപണം. റിദാന്റെ ഫോണിൽ പല ഉന്നതരെയും കുറിച്ചുള്ള വിവരങ്ങൾ ഉണ്ടായിരുന്നുവെന്നും ഫോൺ ഇതുവരെ പരിശോധിക്കാൻ തയ്യാറായിട്ടില്ലെന്നും പിതൃസഹോദരൻ മുജീബുറഹ്മാൻ പറഞ്ഞു.

സാധാരണ കൊലപാതകം നടന്നാൽ എസ്പി എത്താറില്ല. എന്നാൽ റിദാൻ കൊല്ലപ്പെട്ട വാർത്ത പ്രചരിച്ചതോടെ വൻ പൊലീസ് സംഘമാണ് എത്തിയത്. എസ്പി നേരിട്ടെത്തി ക്യാമ്പ് ചെയ്യുകയായിരുന്നു. കേസ് കഴിയുന്നത് വരെ എസ്പി നിരന്തരം ഇടപെടുകയായിരുന്നു. 40 ലക്ഷം രൂപ കുടുംബത്തിന് നൽകി കേസ് ഒത്തുതീർപ്പാക്കുമെന്ന് ഷാൻ പറഞ്ഞുവെന്ന് എസ്പിയാണ് പറഞ്ഞത്. കേസിന്റെ ആദ്യവസാനം എസ്പി മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News