കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരെ സയ്യിദ് അലി അൽ ഹാഷിമി സന്ദർശിച്ചു

നാളെ മർകസ് നോളജ് സിറ്റിയിലെ മസ്ജിദിൽ നടക്കുന്ന ജുമുഅയിലും അലി അൽ ഹാശിമി പങ്കെടുക്കും

Update: 2022-11-24 10:40 GMT
Editor : ijas | By : Web Desk
Advertising

കോഴിക്കോട്: ആശുപത്രി ചികിത്സക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ യു.എ.ഇ പ്രസിഡന്‍റിന്‍റെ മത കാര്യ ഉപദേഷ്ടാവ് ഡോ. സയ്യിദ് അലി അബ്ദുറഹിമാൻ അൽ ഹാശിമി സന്ദർശിച്ചു. പ്രവാചക കുടുംബ താവഴിയിലെ പണ്ഡിത ശ്രേഷ്‌ഠനും അറബ് ലോകത്തെയും യൂറോപ്പ്-ഏഷ്യൻ രാജ്യങ്ങളിലെയും നിരവധി ഉന്നത ഇസ്‌ലാമിക സർവകലാശാലകളുടെ ഉപദേഷ്ടാവും സ്ഥാപകാംഗവുമായ അദ്ദേഹം ലോകത്തെ നിരവധി അക്കാദമിക് സ്ഥാപനങ്ങളുമായി മർകസിനെ ബന്ധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മർകസുമായുമുള്ള ദീർഘകാല ബന്ധത്തെ സംസാരത്തിനിടെ അദ്ദേഹം ഓർത്തെടുത്തു.

കേരളത്തിലെ വൈജ്ഞാനിക പ്രവർത്തനങ്ങളെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഉന്നതമായ കാഴ്ചപ്പാടുകളും നിശ്ചയദാർഢ്യവും കർമ്മോൽസുകതയുമാണെന്ന പറഞ്ഞ അദ്ദേഹം ശൈഖ് അബൂബക്കറിന്‍റെ വൈജ്ഞാനിക-സേവന-സന്നദ്ധ പ്രവർത്തനങ്ങളിലൂടെ അസൂയാവഹമായ മാറ്റങ്ങളാണ് ഇന്ത്യയിൽ ഉണ്ടായതെന്നും അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാർഥനകൾ നമ്മുടെ ബാധ്യതയാണെന്നും കൂട്ടിച്ചേർത്തു. അധികം വൈകാതെ തന്നെ ഇത്തരം പ്രവർത്തനങ്ങളിലേക്ക് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാര്‍ തിരിച്ചുവരുമെന്ന പ്രത്യാശയും പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. നാളെ മർകസ് നോളജ് സിറ്റിയിലെ മസ്ജിദിൽ നടക്കുന്ന ജുമുഅയിലും അലി അൽ ഹാശിമി പങ്കെടുക്കും.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News