ടൈറ്റാനിയം ജോലി തട്ടിപ്പ്: ശ്യാംലാല്‍ ഉദ്യോഗാർഥികളെ വിശ്വാസത്തിലെടുത്തത് അണ്ടർ സെക്രട്ടറി എന്ന പേരിൽ

തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് രണ്ടാം ഭാര്യക്ക് ആഡംബര കാറായ ഫോർച്യൂണർ സമ്മാനമായി നൽകിയെന്നും കണ്ടെത്തി

Update: 2023-01-02 03:12 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ അറസ്റ്റിലായ ശ്യാംലാൽ ഉദ്യോഗാർഥികളെ വിശ്വാസത്തിലെടുത്തത് അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച്. അന്തരിച്ച എം വി രാഘവൻ മന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹത്തിൻറെ പേഴ്‌സണൽ സ്റ്റാഫിലെ അംഗമായിരുന്നു ശ്യാംലാൽ. തട്ടിപ്പിലൂടെ ലഭിച്ച പണം ആഡംബര ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിച്ചതെന്നും അന്വേഷണസംഘം വ്യക്തമാക്കി.

സെക്രട്ടേറിയേറ്റിലെ ഉന്നതരുമായുള്ള ബന്ധം തട്ടിപ്പിന് ഉപയോഗിച്ചോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. സെക്രട്ടറിയേറ്റിൽ അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉദ്യോഗാർഥികളെ വിശ്വാസത്തിലെടുത്തത്. തട്ടിപ്പിൽ ഇടനിലക്കാരനായിരുന്ന പ്രേംകുമാർ തഹസിൽദാരെന്നായിരുന്നു ഉദ്യോഗാർഥികളോട് പറഞ്ഞിരുന്നത്.

Advertising
Advertising

ചോദ്യം ചെയ്യലിൽ ശ്യാംലാൽ വ്യക്തമായ മറുപടികൾ നൽകുന്നില്ലെന്ന് അന്വേഷണസംഘം പറയുന്നു. തട്ടിപ്പിലൂടെ ലഭിച്ച ലക്ഷങ്ങൾ ആഡംബര ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിച്ചിരുന്നത്. ആഡംബര കാറായ ഫോർച്യൂണർ രണ്ടാം ഭാര്യക്ക് സമ്മാനമായി നൽകിയെന്നും കണ്ടെത്തി.

പേയാട് സ്വദേശിനിയായ ഇവരുടെ പേരിൽ സ്ഥലം വാങ്ങിയതിന്റെ വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. പേരൂർക്കടയിൽ സ്വന്തമായി ജിംനേഷ്യം ആരംഭിച്ചതും തട്ടിപ്പിലൂടെ ലഭിച്ച പണത്തിൽ നിന്നാണ്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ശ്യാംലാലിനെ റിമാൻഡ് ചെയ്തു. പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

 ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ വര്‍ക്ക് അസിസ്റ്റന്റ്, മെക്കാനിക്കല്‍ എന്‍ജിനീയര്‍, പ്ലംബിങ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളില്‍ ജോലി തരപ്പെടുത്തിനല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ പലരില്‍നിന്നായി പണം വാങ്ങിയത്. രണ്ടുലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ ഇത്തരത്തില്‍ ഓരോ ഉദ്യോഗാര്‍ഥിയില്‍നിന്നും ഇയാള്‍ വാങ്ങിയതായാണ് പരാതി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News