'തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതവും അധികാരം കൂടെയുള്ളതിന്റെ അഹങ്കാരവും'; രാഹുലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്‌

മിഠായി നൽകി കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെ തിരിച്ചറിയാനാവാത്ത ഇക്കാലത്ത് പ്രണയം നടിച്ച് ഓരോരുത്തരെയും നശിപ്പിക്കുന്ന ഉന്നത സ്ഥാനീയനെ എങ്ങനെയാണ് പെൺകുട്ടികൾക്ക് തിരിച്ചറിയാനാവുകയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി.സാജൻ ഫേസ്ബുക്കിൽ കുറിച്ചു

Update: 2026-01-11 07:26 GMT

കോഴിക്കോട്: മൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഫേസ്ബുക്കുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി.സാജന്‍. തുടരെത്തുടരെ കൊടുംക്രൂരത നടത്തുന്നത് മാനസികവൈകൃതവും അധികാരം, സംരക്ഷണം എന്നിവ കൂടെയുണ്ടെന്നതിന്റെ അഹങ്കാരമാണെന്നും കുറിച്ചു.

'മിഠായി നല്‍കി കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെ തിരിച്ചറിയാന്‍ കഴിയാത്ത ഇക്കാലത്ത് പ്രണയം നടിച്ച് ഓരോരുത്തരെയും നശിപ്പിക്കുന്ന ഉന്നത സ്ഥാനീയനെ എങ്ങനെയാണ് പെണ്‍കുട്ടികള്‍ക്ക് തിരിച്ചറിയാനാവുക. അതീവ ഗൗരവമുള്ള വിഷയമായതിനാലാണ് പ്രതികരിക്കുന്നത്. സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് ചില മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും പറയുന്നത് ശരിയുടെ ബോധ്യമാണ് എന്ന തിരിച്ചറിവ് തന്നെയാണ് ആശ്വാസം.' സജന വ്യക്തമാക്കി.

Advertising
Advertising

അതിജീവിതമാര്‍ പോരാട്ടം തുടരണമെന്നും അവര്‍ പോരാടുന്നത് കോണ്‍ഗ്രസ് നേതാവിനോടല്ലെന്നും യൂത്ത് കോണ്‍ഗ്രസ് സ്ത്രീപക്ഷ നിലപാടില്‍ തന്നെയാണുള്ളതെന്നും സജന കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോട്ടോ പങ്കുവെച്ചാണ് പോസ്റ്റ്.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News