കൂട്ടബലാത്സംഗം: ബിജെപി നേതാവിന്റെ മകനെതിരെ കേസ്

Update: 2018-05-09 12:11 GMT
Editor : Alwyn K Jose
കൂട്ടബലാത്സംഗം: ബിജെപി നേതാവിന്റെ മകനെതിരെ കേസ്
Advertising

ഈ മാസം 11 നാണ് ബലാത്സംഗം നടന്നത്.

ഛത്തീസ്ഗഡിലെ മഹാസമുന്ദ് ജില്ലയില്‍ 36 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ദേവേന്ദ്ര, ഫാരിദ് അലി എന്നിവരാണ് പിടിയില്‍ ആയത്. ബിജെപി നേതാവിന്റെ മകനും കേസില്‍ മുഖ്യപ്രതിയാണ്. ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഈ മാസം 11 നാണ് ബലാത്സംഗം നടന്നത്. സഹോദരിക്കൊപ്പം വീടിനു പുറത്തിറങ്ങിയ 36 കാരിയെ പുറത്ത് റോഡില്‍ വാഹനത്തില്‍ കാത്തുനിന്നിരുന്ന പ്രതികള്‍ കാറിലേക്ക് വലിച്ചുകയറ്റുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിജെപി നേതാവിന്റെ മകനായ സലൂജയുടെ വാഹനത്തിനുള്ളിലാണ് കൂട്ടബലാത്സംഗം നടന്നതെന്നും പൊലീസ് അറിയിച്ചു. സലൂജയുടെ പിതാവ് ജസ്ബീര്‍ സിങ് ബിജെപിയുടെ മുന്‍ മണ്ഡലം പ്രസിഡന്റാണ്. മൂന്നു പ്രതികള്‍ക്കുമെതിരെ കൂട്ടബലാത്സംഗത്തിനും 506 ാം വകുപ്പനുസരിച്ചും കേസെടുത്തിട്ടുണ്ട്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News