യോഗ ദിനാചരണത്തില്‍ പങ്കെടുക്കുന്നവര്‍ ഋഗ്വേദ മന്ത്രങ്ങള്‍  ചൊല്ലണമെന്ന് ആയുഷ് മന്ത്രാലയം

Update: 2018-05-25 00:38 GMT
Editor : admin
യോഗ ദിനാചരണത്തില്‍ പങ്കെടുക്കുന്നവര്‍ ഋഗ്വേദ മന്ത്രങ്ങള്‍  ചൊല്ലണമെന്ന് ആയുഷ് മന്ത്രാലയം
Advertising

വിദ്യാലയങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചു; രാജ്യത്തിന്റ  മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമെന്ന് കോണ്‍ഗ്രസ്

യോഗ ദിനാചരണത്തില്‍ പങ്കെടുക്കുന്നവര്‍ ഋഗ്വേദ മന്ത്രങ്ങള്‍ ചൊല്ലണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ആയുഷ് മന്ത്രാലയത്തിന്റെ ഉത്തരവ് വിവാദമാകുന്നു. യോഗദിനാചരണത്തില്‍ പങ്കെടുക്കുന്നവര്‍ ഓംകാരവും വേദമന്ത്രങ്ങളും ഉരുവിടണമെന്നാണ് ആയുഷ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്. വിദ്യാലയങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രം സര്‍ക്കുലര്‍ അയച്ചു.

കോമണ്‍ യോഗ പ്രോട്ടോക്കോള്‍ എന്ന പേരില്‍ ആയുഷ് മന്ത്രാലയം സ്‌കൂളുകളും കോളജുകളും അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് വിവാദ നിര്‍ദേശം. ജൂണ്‍ 21ന് നടക്കുന്ന യോഗ ദിനാചരണത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്. യോഗ അവതരണത്തില്‍ പങ്കെടുക്കുന്നവര്‍ വേദമന്ത്രങ്ങളും ഓംകാരവും ഉരുവിടണം. ഋഗ്വേദത്തില്‍ നിന്നുള്ള മന്ത്രങ്ങളാണ് അവതരണത്തിനിടെ ചൊല്ലേണ്ടത്. കോളജുകള്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും പങ്കെടുപ്പിക്കണം. നമസ്‌കാരമുദ്രയോടെയാണ് അവതരണം തുടങ്ങേണ്ടതെന്നും സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലര്‍ രാജ്യത്തിന്റെ ബഹുസ്വരതയെ ചോദ്യംചെയ്യുന്നതാണെന്ന പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം രാജ്യത്തെ മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മത നേതാക്കളും പ്രതികരിച്ചു.

എന്നാല്‍ സര്‍ക്കുലര്‍ വിവാദമായതോടെ താല്‍പര്യമുള്ളവര്‍ മാത്രം മന്ത്രങ്ങള്‍ ഉരുവിട്ടാല്‍ മതിയെന്ന വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തി. കഴിഞ്ഞ വര്‍ഷവും സമാനമായ വിവാദങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു യോഗദിനം. ചണ്ഡിഗഢിലാണ് ഈ വര്‍ഷത്തെ പ്രധാന അവതരണം നടക്കുക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News