ബിസിസിഐക്ക് പണി പാളി; ശ്രേയസിന്റെ വാർഷിക കരാർ പുന:സ്ഥാപിച്ചേക്കും

വിദർഭക്കെതിരായ ഫൈനലിൽ 95 റൺസുമായി മികച്ച പ്രകടനവും നടത്തിയിരുന്നു.

Update: 2024-03-15 06:53 GMT
Editor : Sharafudheen TK | By : Web Desk
Advertising

മുംബൈ: രഞ്ജി ട്രോഫി സെമിയിലും ഫൈനലിലും മുംബൈക്കായി കളത്തിലിറങ്ങിയ ഇന്ത്യൻ താരം ശ്രേയസ് അയ്യർക്ക് അനുകൂല നിലപാടെടുക്കാൻ ബിസിസിഐ. നേരത്തെ ഒഴിവാക്കിയ വാർഷിക കരാറിലേക്ക് തിരിച്ചു കൊണ്ടുവരാനാണ് ബോർഡ് തയാറെടുക്കുന്നത്. വിദർഭക്കെതിരായ ഫൈനലിൽ 95 റൺസുമായി 29 കാരൻ മികച്ച പ്രകടനവും നടത്തിയിരുന്നു.

നേരത്തെ രഞ്ജി ട്രോഫിയിൽ കളിക്കുന്നതിന് വിമുഖത കാണിച്ചതിനാണ് അയ്യരെ ബിസിസിഐ കരാറിൽ നിന്ന് പുറത്താക്കിയത്. വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ ഇഷാൻ കിഷനെയും ഒഴിവാക്കിയിരുന്നു. പുറം വേദനയെന്ന കാരണത്താൽ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് പിൻമാറിയ ശ്രേയസ് അയ്യർക്ക് പരിക്കില്ലെന്ന് നാഷണൽ ക്രിക്കറ്റ് അക്കാദമി ബിസിസിഐക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് സീനിയർ താരത്തിനെതിരെ കടുത്ത നടപടിയിലേക്ക് ബോർഡ് നീങ്ങിയത്.

എന്നാൽ ബിസിസിഐയുടെ നടപടിക്ക്  പിന്നാലെ ശ്രേയസ് മുംബൈയ്ക്കായി രഞ്ജിയിൽ സെമി ഫൈനലും ഫൈനലും കളിയ്ക്കുകയായിരുന്നു.  ഫൈനലിൽ ബാറ്റിങിനിടെ പുറം വേദന അനുഭവപ്പെട്ട താരം ഫീൽഡിങിന് ഇറങ്ങിയിരുന്നില്ല. ഇതോടെ ശ്രേയസ് പറഞ്ഞത് സത്യമാണെന്നും തന്റെ ജോലി ഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് രഞ്ജി കളിക്കാതെ മാറിനിന്നതെന്നും വ്യക്തമായി. തെറ്റു സംഭവിച്ചതായി മനസിലായതോടെയാണ് ബോർഡ് മാറിചിന്തിക്കുന്നത്.കഴിഞ്ഞ വർഷം ഗ്രേഡ് ബി ക്യാറ്റഗറിയിലാണ് ശ്രേയസുണ്ടായിരുന്നത്.

അതേസമയം, ശ്രേയസിന്റെ പരിക്ക് ഗുരുതരമുള്ളതല്ലെന്നാണ് റിപ്പോർട്ട്. ആദ്യ മത്സരത്തിൽ തന്നെ  കളത്തിലിറങ്ങുമെന്നാണ് കൊൽക്കത്ത ടീം മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. കെകെആർ ക്യാപ്റ്റനായ താരം ശസ്ത്രക്രിയക്ക് വിധേയമായതിനാൽ കഴിഞ്ഞ സീസൺ പൂർണമായും കളത്തിന് പുറത്തായിരുന്നു. നിതീഷ് റാണയാണ് പകരം ടീമിനെ നയിച്ചത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News