ഷാർജ ഇൻറർനാഷനൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിന് ഒക്ടോബർ 14ന് തുടക്കമാവും

ഇന്ത്യയിൽ നിന്നുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് മേളയിലേക്ക് ചിത്രങ്ങളെത്തുന്നുണ്ട്

Update: 2018-09-24 22:29 GMT

ഷാർജ ഇൻറർനാഷനൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവെലിന്റെ ആറാം അധ്യായം ഒക്ടോബർ 14ന് ആരംഭിക്കും. 54 ചലചിത്രങ്ങളുടെ ആദ്യ പ്രദർശനം ഉൾപ്പെടെ 150 ലേറെ പ്രദർശനങ്ങളാണ് ‘തിങ്ക് സിനിമ’ എന്ന പ്രമേയത്തിൽ ഒരുങ്ങുന്ന മേളയിലുണ്ടാവുക.

കുട്ടികൾ തയ്യാറാക്കിയതും കുഞ്ഞുങ്ങളുടെ മനസുവായിച്ച മുതിർന്നവർ നിർമിച്ചതുമായ ഒരു കൂട്ടം സിനിമകളായിരിക്കും മേളയിൽ ഉണ്ടാവുക. ഷാർജ ഭരണാധികാരിയുടെ പത്നിയും കുടുംബ ക്ഷേമ കാര്യ ഉന്നത സമിതി അധ്യക്ഷയുമായ ശൈഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിലെ ഷാർജ മീഡിയ ആർട്സ് ഫോർ യൂത്ത് ആൻറ് ചിൽഡ്രനാണ്
മേളയുടെ ശിൽപികൾ.

Advertising
Advertising

അഭയാർഥികളുടെ വേദനകൾ പ്രത്യേകം ചർച്ച ചെയ്യും എന്നതാണ്
ഇക്കുറി മേളയുടെ പ്രത്യേകത. 14 മുതൽ 19 വരെ അൽ ജവാഹർ റിസപ്ഷൻ ആൻറ് കൺവെൻഷൻ സെൻറർ മേളക്ക് വേദിയാവും. ഇതിനു പുറമെ ഷാർജയുടെ വിവിധ കോണുകളിൽ പൊതു പ്രദർശനങ്ങളും സഞ്ചരിക്കുന്ന ചലചിത്ര മേളയുമുണ്ടാവും. 40 ശിൽപശാലകളിൽ ലോകപ്രശസ്തരാണ്
കുഞ്ഞുങ്ങളുടെ സംശയം തീർക്കാനും മാർഗ നിർദേശം നൽകാനുമായി എത്തുക.

ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഗ്ദത്ത പ്രതിഭകളുടെ തിളങ്ങുന്ന സംഗമ കേന്ദ്രമായി മേള മാറുമെന്നും കേവലം സിനിമാ പ്രദർശനത്തിനപ്പുറം വിവിധ സംസ്കാരങ്ങളുടെ പങ്കുവെപ്പിനും പരിചയപ്പെടലിനും കൂടി വഴിയൊരുങ്ങുമെന്നും ഫെസ്റ്റിവൽ ഡയറക്ടർ ശൈഖ ജവാഹർ ബിൻത് അബ്ദുല്ല അൽ ഖാസിമി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Full View

ഇന്ത്യയിൽ നിന്നുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് മേളയിലേക്ക് ചിത്രങ്ങളെത്തുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങൾ മികച്ച നിലവാരം പുലർത്തുന്നവയാണ്. എന്നാൽ ഇനിയുമേറെ ഉയരാൻ കുട്ടികളുടെ ചലചിത്രകാർക്ക് കഴിയണമെന്നും അതിനവർക്ക് കരുത്തുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

Tags:    

Similar News