വടകര പിടിച്ചെടുക്കാന്‍ വിശ്രമമില്ലാതെ സ്ഥാനാര്‍ഥികള്‍

വടകരയില്‍ മുമ്പെങ്ങുമില്ലാത്ത വീറും വാശിയുമാണ് ഇക്കുറി കാണുന്നതെന്നാണ് വോട്ടര്‍മാര്‍ പറയുന്നു.

Update: 2019-04-22 16:04 GMT
Advertising

കനത്ത പോരാട്ടം നടക്കുന്ന വടകര മണ്ഡലത്തില്‍ നിശബ്ദ പ്രചാരണ ദിവസവും വിശ്രമമില്ലാത്ത ഓട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍. മണ്ഡലത്തിലെ വോട്ടര്‍മാരെയെല്ലാം നേരിട്ട് കണ്ട് വോട്ടഭ്യര്‍ഥിക്കുന്നതിന്‍റെ തിരക്കിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. വടകര ചോറോട് മേഖലയില്‍ വീടുകള്‍ കയറിയായിരുന്നു പി.ജയരാജന്‍ ഇന്ന് വോട്ടഭ്യര്‍ഥനക്ക് തുടക്കം കുറിച്ചത്.

തലശേരി മണ്ഡലത്തിലായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ വോട്ടഭ്യര്‍ത്ഥിച്ച് ആദ്യമെത്തിയത്. പിന്നെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തി വോട്ടഭ്യര്‍ത്ഥന. മികച്ച ഭൂരിപക്ഷം തന്നെ ഇക്കുറി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുരളീധരന്‍.

സഹോദരി പി.സതീദേവിയുടെ ചോറോടുള്ള വീടിനു സമീപത്തായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജന്‍റെ വോട്ടഭ്യര്‍ഥനയുടെ തുടക്കം. ഇടക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം അവസാന വട്ട കണക്കുകൂട്ടലുകളും. ഏതായാലും ഇക്കുറി വടകര ഇടത്തേക്ക് ചായുമെന്ന് ജയരാജന്‍ ഉറപ്പിച്ചു പറയുന്നു. വടകരയില്‍ മുമ്പെങ്ങുമില്ലാത്ത വീറും വാശിയുമാണ് ഇക്കുറി കാണുന്നതെന്നാണ് വോട്ടര്‍മാരും പറയുന്നത്.

Tags:    

Similar News