യെമനിൽ തടങ്കൽ പാളയത്തിൽ വ്യോമാക്രമണം: 70 പേർ കൊല്ലപ്പെട്ടു

ആക്രമണത്തിൽ പങ്കില്ലെന്ന് സൗദി സഖ്യ സേന

Update: 2022-01-22 04:29 GMT
Editor : ലിസി. പി | By : Web Desk

യെമനിൽ തടങ്കൽ പാളയത്തിൽ നടന്ന വ്യോമാക്രമണത്തിൽ 70 മരണം. ഹൂതി നിയന്ത്രണത്തിലുള്ള സഅ്ദാ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും.നിരവധി പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഐക്യരാഷ്ട്ര സഭ അപലപിച്ചു. സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിൽ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളിലെ ആശയവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.

Advertising
Advertising

മിസൈലുകൾ പതിക്കുമ്പോൾ കുട്ടികൾ സമീപത്തെ ഫുട്‌ബോൾ ഗ്രൗണ്ടിൽ കളിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. സഅ്ദയിലെ ജയിൽ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽക്കിടയിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അതേ സമയം ആക്രമണത്തിൽ പങ്കില്ലെന്ന് സൗദി സഖ്യ സേന അറിയിച്ചു.

Full View
Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News