ഇസ്രായേലുമായുള്ള വെടിനിർത്തലിന് ശേഷം ഇറാൻ ചൈനയിൽ നിന്ന് ഉപരിതല-വ്യോമ മിസൈൽ ബാറ്ററികൾ സ്വീകരിച്ചതായി റിപ്പോർട്ട്

അറബ് രാജ്യങ്ങളിൽ നിന്നുള്ള രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഇറാൻ ഈ മിസൈലുകൾക്ക് പകരമായി ചൈനക്ക് എണ്ണ ശിപ്പ്മെന്റുകൾ നൽകിയെന്നാണ് വിവരം

Update: 2025-07-08 14:10 GMT

തെഹ്‌റാൻ: ഇസ്രായേലുമായുള്ള 12 ദിവസത്തെ സംഘർഷത്തിന് ശേഷം 2025 ജൂൺ 24-ന് വെടിനിർത്തൽ കരാറിലെത്തിയിരുന്നു. ഇതിനുപിന്നാലെ ഇറാൻ ചൈനീസ് നിർമിത ഉപരിതല-വ്യോമ മിസൈൽ (SAM) ബാറ്ററികൾ സ്വീകരിച്ചതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രതിരോധ സംവിധാനങ്ങൾ ഇസ്രായേലിന്റെ ആക്രമണങ്ങളിൽ തകർന്ന വ്യോമ പ്രതിരോധ ശേഷി പുനർനിർമിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

അറബ് രാജ്യങ്ങളിൽ നിന്നുള്ള രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഇറാൻ ഈ മിസൈലുകൾക്ക് പകരമായി ചൈനക്ക് എണ്ണ ശിപ്പ്മെന്റുകൾ നൽകിയെന്നാണ് വിവരം. ചൈനയാണ് ഇറാന്റെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാർ. ഈ സൈനിക സഹകരണം തെഹ്‌റാനും ബീജിംഗും തമ്മിലുള്ള വർധിച്ചുവരുന്ന ബന്ധത്തെ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സമ്മർദ്ദം ഇരു രാജ്യങ്ങളും നേരിടുന്ന സാഹചര്യത്തിൽ. എന്നാൽ ഇസ്രായേലിന്റെ യുഎസ്-നൽകുന്ന എഫ്-35 സ്റ്റെൽത്ത് വിമാനങ്ങൾക്കെതിരെ ഈ സംവിധാനങ്ങൾ പരിമിതമായ ഫലപ്രാപ്തി മാത്രമേ നൽകുന്നുള്ളൂ എന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും ഇറാന്റെ മിസൈൽ ലോഞ്ച് സൈറ്റുകളും സൈനിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട ഇസ്രായേൽ ആക്രമണങ്ങൾക്ക് ശേഷം വ്യോമ പ്രതിരോധം ശക്തിപ്പെടുത്താനുള്ള ഇറാന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കം.

Advertising
Advertising

കഴിഞ്ഞ ദശകങ്ങളിൽ ഇറാൻ ഇടക്കിടെ ചൈനയിൽ നിന്ന് വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങിയിരുന്നു. 1980-കളിൽ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് സിൽക്ക്‌വോം മിസൈലുകൾ ലഭിച്ചു. ഗൾഫിലെ കപ്പലുകളെ ആക്രമിക്കാൻ ടാങ്കർ യുദ്ധങ്ങൾ എന്ന് വിളിക്കപ്പെടുന്ന സമയത്ത് ഇവ ഉപയോഗിച്ചിരുന്നു. 2010-ൽ ഇറാൻ HQ-9 മിസൈൽ സംവിധാനങ്ങൾ സ്വന്തമാക്കിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചൈനീസ് ഹാർഡ്‌വെയറിന് പുറമേ ഇറാൻ റഷ്യൻ നിർമ്മിത എസ്-300 സിസ്റ്റങ്ങൾ വിന്യസിക്കുകയും ബവാർ-373, ഖോർദാദ് സീരീസ് പോലുള്ള തദ്ദേശീയ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News