ജപ്പാനെ നയിക്കാൻ ആദ്യ വനിത; സനേ തകായിച്ചി പ്രധാനമന്ത്രിയാവുമെന്ന് റിപ്പോർട്ട്

മുൻ സാമ്പത്തിക സുരക്ഷാ മന്ത്രിയായ തകായിച്ചി എൽഡിപിയിൽ ശക്തമായ വലതുപക്ഷ നിലപാടുള്ള നേതാവാണ്

Update: 2025-10-04 10:58 GMT

Takaichi | Photo | Reuters

ടോക്യോ: ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) നേതാവായ സനേ തകായിച്ചി ജപ്പാൻ പ്രധാനമന്ത്രിയാവും. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ജപ്പാന്റെ പ്രധാനമന്ത്രി പദവിയിലെത്തുന്നത്. കഴിഞ്ഞ മാസമാണ് എൽഡിപി പ്രസിഡന്റും ജപ്പാൻ പ്രധാനമന്ത്രിയുമായിരുന്ന ഷിഗെരു ഇഷിബ രാജിവെച്ചത്.

ആദ്യ റൗണ്ട് വോട്ടെടുപ്പിൽ അഞ്ച് സ്ഥാനാർഥികളിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ശനിയാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ മുൻ പ്രധാനമന്ത്രി ജൂനിചിരോ കൊയിസുമിയുടെ മകൻ ഷിൻജിറോ കൊയിസുമിയെയാണ് തകായിച്ചി പരാജയപ്പെടുത്തിയത്. കൊയിസുമി വിജയിച്ചിരുന്നെങ്കിൽ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകുമായിരുന്നു.

Advertising
Advertising

മുൻ സാമ്പത്തിക സുരക്ഷാ മന്ത്രിയായ തകായിച്ചി എൽഡിപിയിൽ ശക്തമായ വലതുപക്ഷ നിലപാടുള്ള നേതാവാണ്. ഒക്ടോബർ 15നാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ് ജപ്പാൻ പാർലമെന്റിൽ നടക്കുന്നത്.

അതേസമയം ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും രണ്ട് ചേംബറുകളിലും എൽഡിപി നയിക്കുന്ന സഖ്യത്തിന് മതിയായ ഭൂരിപക്ഷമില്ല. അതുകൊണ്ട് തന്നെ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ അംഗങ്ങളുടെ കൂടി പിന്തുണ ആവശ്യമാണ്. കൂടുതൽ പാർട്ടികളെ മുന്നണിയിലെത്തിച്ച് സഖ്യം വിപുലപ്പെടുത്താൻ എൽഡിപി ശ്രമിക്കുമെന്നാണ് റിപ്പോർട്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News