യുവ അമേരിക്കക്കാരിൽ ഭൂരിഭാഗവും ഇസ്രായേലിനെ അവസാനിപ്പിച്ച് ഭരണം ഹമാസിന് നൽകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് സർവേ

18 മുതൽ 24 വയസ് വരെ പ്രായമുള്ള അമേരിക്കക്കാരിൽ 51 ശതമാനവും അഭിപ്രായപ്പെട്ടത് ഇസ്രായേലിനെ അവസാനിപ്പിച്ച് ഭരണം ഹമാസിന് നൽകണമെന്നാണ്.

Update: 2023-12-17 06:59 GMT

ന്യൂയോർക്ക്: യുവ അമേരിക്കക്കാരിൽ ഭൂരിഭാഗവും ഇസ്രായേലിനെ അവസാനിപ്പിച്ച് ഭരണം ഹമാസിനെ ഏൽപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് സർവേ ഫലം. ന്യൂയോർക്ക് പോസ്റ്റ് ആണ് ഹാർവാർഡ്-ഹാരിസ് പോളിങ് നടത്തിയ സർവേ ഫലം പ്രസിദ്ധീകരിച്ചത്. സർവേയിൽ പങ്കെടുത്ത 18 മുതൽ 24 വയസ് വരെ പ്രായമുള്ള അമേരിക്കക്കാരിൽ 51 ശതമാനവും അഭിപ്രായപ്പെട്ടത് ഇസ്രായേലിനെ അവസാനിപ്പിച്ച് ഭരണം ഫലസ്തീനികൾക്കും ഹമാസിനും നൽകലാണ് പൂർണമായ പരിഹാരം എന്നാണ്.



32 ശതമാനം ആളുകൾ ദ്വിരാഷ്ട്ര ഫോർമുലയാണ് പരിഹാരമെന്ന് അഭിപ്രായപ്പെട്ടു. 17 ശതമാനം ആളുകൾ ഫലസ്തീൻ ജനതയെ അറബ് രാഷ്ട്രങ്ങൾ ഏറ്റെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. 65 വയസിന് മുകളിലുള്ളവരിൽ നാല് ശതമാനം ആളുകൾ മാത്രമാണ് ഇസ്രായേലിനെ അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടത്. എന്നാൽ യുവതലമുറയിൽ ഭൂരിപക്ഷവും ഹമാസിനെയാണ് പിന്തുണച്ചത്.

Advertising
Advertising



ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം അടിച്ചമർത്തപ്പെട്ട ഫലസ്തീനികളുടെ പ്രതികരണമെന്ന നിലയിലാണ് കാണേണ്ടതെന്നാണ് യുവ അമേരിക്കക്കാർ അഭിപ്രായപ്പെട്ടത്. ഇസ്രായേലിലെ ജൂതന്മാരെ വംശഹത്യ നടത്താൻ ഹമാസ് ആഗ്രഹിക്കുന്നുവെന്ന് 18-24 പ്രായപരിധിയിലെ 58 ശതമാനം ആളുകൾ പറഞ്ഞു.



ഗസ്സക്കാർക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തുകയാണോ അതോ സ്വയം പ്രതിരോധിക്കുകയാണോ എന്ന് ചോദിച്ചപ്പോൾ 18-24 വയസ് പ്രായമുള്ള 60 ശതമാനം പേരും അഭിപ്രായപ്പെട്ടത് ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്നാണ്. ഇസ്രായേൽ മർദകരാണെന്നാണ് ഇതേ പ്രായപരിധിയിലുള്ള 73 ശതമാനം പേരും പറയുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News