സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി; നിർണായക നീക്കവുമായി ഇമ്രാൻ ഖാൻ

സഖ്യകക്ഷികളായ എം.ക്യുഎം.പിയും ബി.എ.പിയും പിന്തുണ പിൻവലിച്ചതോടെയാണ് ഇമ്രാൻ ഖാന് ഭൂരിപക്ഷം നഷ്ടമായത്

Update: 2022-03-31 12:42 GMT
Editor : abs | By : Web Desk

പാകിസ്താൻ ദേശീയ അസംബ്ലിയിൽ ഇമ്രാൻ ഖാന്റെ തെഹ്‌രീകെ ഇൻസാഫ് നേതൃത്വം നൽകുന്ന സഖ്യത്തിന് ഭൂരിപക്ഷം നഷ്ടമായി. അവിശ്വാസ പ്രമേയത്തിൽ നേരത്തെ ഭരണകക്ഷിക്കൊപ്പമുണ്ടായിരുന്ന പാകിസ്താൻ മുസ്ലിം ലീഗ് ഖയ്ദ് പ്രതിനിധികൾ പ്രതിപക്ഷത്തോടൊപ്പം ചേർന്നു. പുതിയ സാഹചര്യത്തിൽ ഇമ്രാൻ ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജിപ്രഖ്യാനം ഉടനുണ്ടായേക്കും. സഖ്യകക്ഷികളായ എം.ക്യുഎം.പിയും ബി.എ.പിയും പിന്തുണ പിൻവലിച്ചതോടെയാണ് ഇമ്രാൻ ഖാന് ഭൂരിപക്ഷം നഷ്ടമായത്

ഇമ്രാൻ ഖാനെതിരെ നാഷണൽ അസംബ്ലിയിൽ അവിശ്വാസപ്രമേയം അവതരിപ്പിച്ചത് പ്രതിപക്ഷനേതാവായ ഷഹബാസ് ഷരീഫാണ്. സഹോദരനായ നവാസ് ഷരീഫ് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് സ്ഥാനഭ്രഷ്‌നാക്കപ്പെട്ട ശേഷം പാകിസ്താൻ മുസ്‌ലിം ലീഗ്- എൻ വിഭാഗത്തിന്റെ പ്രസിഡന്റാണ് ഷഹബാസ്.

Advertising
Advertising

പഞ്ചാബ് പ്രവിശ്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തികൂടിയാണ് ഷഹബാസ്. 1997-ലാണ് അദ്ദേഹം ആദ്യമായി പഞ്ചാബിൽ മുഖ്യമന്ത്രിയായത്. 1999ൽ പർവേസ് മുഷറഫ് പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചതിനെ തുടർന്ന് രാജ്യം വിട്ട ഷഹബാസ് എട്ട് വർഷം സൗദി അറേബ്യയിൽ അഭയാർഥിയായി കഴിഞ്ഞു. 2007ൽ സഹോദരൻ നവാസ് ഷരീഫിനൊപ്പം പാകിസ്താനിലേക്ക് തിരിച്ചെത്തിയ ഷഹബാസ് 2008ലെ തെരഞ്ഞെടുപ്പിൽ വീണ്ടും പഞ്ചാബ് മുഖ്യമന്ത്രിയായി. 2013ൽ വീണ്ടും അദ്ദേഹം മുഖ്യമന്ത്രിയായി. 2018ൽ പിഎംഎൽ-എൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് അധികാരത്തിൽ നിന്ന് പുറത്തായത്.

ഇംറാനെ വധിക്കാൻ ഗൂഡാലോചന നടന്നതായും പ്രധാനമന്ത്രിയുടെ ജീവൻ അപകടത്തിലാണെന്നും ജലമന്ത്രി ഫൈസൽ വവാദ പറഞ്ഞിരുന്നു. അതിനിടെ തന്നെ പുറത്താക്കണമെന്ന് ചൂണ്ടിക്കാട്ടി വന്ന ഭീഷണി കത്ത് ഇംറാൻ മന്ത്രിസഭയിലെ ചിലരെ കാണിച്ചതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഇസ്‌ലാമാബാദിൽ നടത്തിയ റാലിയിലാണ് മറ്റൊരു രാജ്യത്ത് നിന്ന് ഭീഷണിക്കത്ത് വന്നതായി ഇംറാൻ പറഞ്ഞത്. ഇംറാൻ കത്ത് ജനങ്ങളെ ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News