ഉപയോക്താക്കളുടെ സ്വകാര്യത ലംഘനം നടത്തി; ഗൂഗിളിന് 425 മില്യൺ ഡോളർ പിഴ ചുമത്തി യുഎസ് ജൂറി

അക്കൗണ്ട് ക്രമീകരണങ്ങൾ മാറ്റിയിട്ടും മൂന്നാം കക്ഷി ആപ്പുകളിൽ നിന്ന് ഡാറ്റ ശേഖരിക്കുന്നത് തുടരുകയാണെന്ന ഒരു കൂട്ടം ഗൂഗിൾ ഉപയോക്താക്കളുടെ കേസിലാണ് ബുധനാഴ്ച സാൻ ഫ്രാൻസിസ്കോയിലെ ജൂറി വിധി പ്രസ്താവിച്ചത്

Update: 2025-09-04 07:53 GMT

ടെക്സസ്: ഫീച്ചർ ട്രാക്കിംഗ് ആപ്പ് ഉപയോഗം ഒഴിവാക്കിയ കോടിക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചതിന് ഗൂഗിളിന് 425 മില്യൺ ഡോളർ പിഴ ചുമത്താൻ യുഎസ് ജൂറി ഉത്തരവിട്ടു. അക്കൗണ്ട് ക്രമീകരണങ്ങൾ മാറ്റിയിട്ടും മൂന്നാം കക്ഷി ആപ്പുകളിൽ നിന്ന് ഡാറ്റ ശേഖരിക്കുന്നത് തുടരുകയാണെന്ന ഒരു കൂട്ടം ഗൂഗിൾ ഉപയോക്താക്കളുടെ ഹരജിയിലാണ് ബുധനാഴ്ച സാൻ ഫ്രാൻസിസ്കോയിലെ ജൂറി വിധി പ്രസ്താവിച്ചത്.

എന്നാൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള തീരുമാനം തെറ്റിദ്ധരിക്കപ്പെട്ടതായും ഇതിനെതിരെ അപ്പീൽ നൽകുമെന്നും ഗൂഗിൾ പറഞ്ഞു. വെബ് & ആപ്പ് ആക്ടിവിറ്റി ക്രമീകരണങ്ങളിൽ അടങ്ങിയിരിക്കുന്ന സ്വകാര്യതാ ഉറപ്പുകൾ ലംഘിച്ചുകൊണ്ട് ഗൂഗിൾ ഉപയോക്താക്കളുടെ മൊബൈൽ ആപ്പ് ആക്ടിവിറ്റി ഡാറ്റ ശേഖരിക്കുകയും വിൽക്കുകയും ചെയ്തുവെന്ന് ഉപയോക്താക്കൾ വാദിച്ചു. 2020 ജൂലൈയിൽ ഫയൽ ചെയ്ത കേസിൽ ഏകദേശം 98 ദശലക്ഷം ഗൂഗിൾ ഉപയോക്താക്കൾ ഉൾപ്പെടുന്നു.

വിചാരണക്കിടെ, ശേഖരിച്ച ഡാറ്റകൾ 'വ്യക്തിപരമല്ലാത്തത്' എന്നും 'അപരനാമം' എന്നും 'വേർതിരിച്ചതും സുരക്ഷിതവും എൻക്രിപ്റ്റ് ചെയ്തതുമായ സ്ഥലങ്ങളിൽ' സൂക്ഷിച്ചിരിക്കുന്നതാണെന്നും ഗൂഗിൾ വാദിച്ചു. സ്വകാര്യതയുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ഗൂഗിൾ അടുത്തിടെ നേരിട്ടിട്ടുണ്ട്. സമ്മതമില്ലാതെ താമസക്കാരുടെ മുഖവും വോയ്‌സ്‌പ്രിന്റുകളും ശേഖരിച്ചത്തിനും ഉപയോക്താക്കളുടെ ലൊക്കേഷനുകൾ ട്രാക്ക് ചെയ്തതിനും മെയ് മാസത്തിൽ ടെക്സസ് സംസ്ഥാനത്തിന് 1.375 ബില്യൺ ഡോളർ നൽകാൻ ഗൂഗിൾ സമ്മതിച്ചിരുന്നു.

 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News