രാജ്യത്ത് പുതിയ വാഹനങ്ങള്‍ക്ക് ഫ്ലക്സ് എ‍ഞ്ചിന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രം- തീരുമാനം പത്തു ദിവസത്തിനകം

വിവിധ രാജ്യങ്ങളിൽ ഇപ്പോൾതന്നെ ഫ്ലക്സ് എഞ്ചിനുകള്‍ ഉപയോഗിക്കുന്നുണ്ട്.

Update: 2021-06-22 12:16 GMT
Editor : Nidhin | By : Web Desk

രാജ്യത്തെ പുതിയ വാഹനങ്ങളില്‍ ഫ്ലക്സ് എഞ്ചിന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 10 ദിവസത്തിനകം ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു. മോട്ടോര്‍ വാഹന മേഖലയില്‍ രാജ്യത്ത് നടപ്പിലാക്കുന്ന പരിഷ്കരണങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുന്നത്. നേരത്തെ തന്നെ രാജ്യത്ത് വില്‍ക്കുന്ന ഇന്ധനത്തില്‍ എഥനോള്‍ ചേര്‍ക്കാന്‍ തീരുമാനമെടുത്തിരുന്നു. 10 ശതമാനമാണ് നിലവില്‍ രാജ്യത്ത് വില്‍ക്കുന്ന ഇന്ധനത്തിലെ എഥനോളിന്‍റെ അളവ്. ഇത് പിന്നീട് ഉയര്‍ത്തും. ഇതിനോട് അനുബന്ധിച്ചാണ് ഫ്ലക്സ് എഞ്ചിന്‍ നിര്‍ബന്ധമാക്കാനുള്ള നടപടികളിലേക്കും കേന്ദ്രം കടക്കുന്നത്. എഥനോള്‍ ചേര്‍ത്ത ഇന്ധനവുമായി ഫ്ലക്സ് എഞ്ചിനും തമ്മില്‍ ബന്ധമുണ്ട്.

Advertising
Advertising

ഫ്ലക്സ് എഞ്ചിനുകൾ നിർബന്ധമാക്കുമെന്ന സൂചന നൽകിയത് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി തന്നെയാണ്. ' വാഹന വ്യവസായത്തെകുറിച്ച് ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ പോകുന്നു. പെട്രോൾ എഞ്ചിനുകൾക്കൊപ്പം ഫ്ലക്സ് ഇന്ധന എഞ്ചിനുകളും നിർമിക്കണമെന്നതാണ് അത്. ആളുകൾക്ക് 100 ശതമാനം ക്രൂഡ് ഓയിൽ അല്ലെങ്കിൽ 100 എഥനോൾ ഉപയോഗിക്കാം എന്നൊരു ഓപ്ഷൻ കൊടുക്കേണ്ടതുണ്ട്. 8-10 ദിവസത്തിനുള്ളിൽ ഇതിൽ തീരുമാനമാകും'-2020--21 ലെ റോട്ടറി ഡിസ്ട്രിക്റ്റ് കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

എന്താണ് ഫ്ലക്സ് എഞ്ചിൻ

വിവിധ രാജ്യങ്ങളിൽ ഇപ്പോൾതന്നെ ഫ്ലക്സ് എഞ്ചിനുകള്‍ ഉപയോഗിക്കുന്നുണ്ട്. ഒന്നിൽ കൂടുതൽ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ് ഫ്ലക്സ് എഞ്ചിനുകൾ. സാധാരണഗതിയിൽ പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഏത് ശതമാനം മിശ്രിതത്തിനും അനുയോജ്യമായി സ്വയം ക്രമീകരിക്കാൻ കഴിയുന്ന എഞ്ചിനുമാണിത്. ആധുനിക വാഹനങ്ങളിലുള്ള ഫ്യൂവൽ കോമ്പോസിഷൻ സെൻസർ, ഇ.സി.യു പ്രോഗ്രാമിങ് പോലുള്ള സംവിധാനങ്ങളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.

ഫ്ലക്സ് ഇന്ധന എഞ്ചിനുകൾ 100 ശതമാനം പെട്രോൾ അല്ലെങ്കിൽ 100 ശതമാനം എഥനോൾ എന്നിവയിലും പ്രവർത്തിപ്പിക്കാൻ കഴിവുള്ളവയാണ്. ഇവ ഇതിനകം ബ്രസീൽ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ലഭ്യമാണ്. ഇന്ത്യ ഇതിനകം തന്നെ എഥനോൾ മിശ്രിത പെട്രോളാണ് ഉപയോഗിക്കുന്നത്. 2023 മുതൽ 2025 വരെ രണ്ട് വർഷത്തിനുള്ളിൽ 20 ശതമാനം എഥനോൾ മിശ്രിത പെട്രോൾ ഉത്പാദിപ്പിക്കുകയാണ് രാജ്യം ലക്ഷ്യമിടുന്നത്.

എബിഎസ് നിര്‍ബന്ധമാക്കല്‍, എയര്‍ബാഗ് നയം, ടയര്‍ സ്റ്റെപ്പിനി ഒഴിവാക്കല്‍ തുടങ്ങി സമഗ്രമായ മാറ്റങ്ങളിലൂടെയാണ് രാജ്യത്തെ വാഹന രംഗം കടന്നു പോകുന്നത്.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News