വിവാഹവേദിയിൽ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും; ചർച്ചയാക്കി ആരാധകർ, വീഡിയോ വൈറൽ

ഒരുകാറിൽ ഒരേ തരത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും എത്തിയത്

Update: 2026-03-05 17:02 GMT

വിവാഹമോചന കേസുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്. ചെന്നൈയിൽ നടന്ന നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷിയുടെയും മകന്റെ വിവാഹ സത്ക്കാരത്തിൽ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്. ചടങ്ങിൻ്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. ഒരുകാറിൽ ഒരേ തരത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും എത്തിയത്. കുടുംബാംഗങ്ങൾക്കൊപ്പം ഏറെ നേരം സമയം ചെലവഴിച്ചതിനു ശേഷമാണ് വേദി വിട്ടതും. വിജയ് ഒരു പൂച്ചെണ്ട് പിടിച്ചു നിൽക്കുന്നതും തൃഷ കാറിൽ നിന്ന് ഇറങ്ങുമ്പോൾ അദ്ദേഹത്തെ പിന്തുടരുന്നതും വീഡിയോയിൽ കാണാം.

Advertising
Advertising

27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം തമിഴ് താരം വിജയും സംഗീത സ്വര്‍ണലിംഗവും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. തെന്നിന്ത്യയിലെ പ്രശസ്ത നടിയുമായുള്ള വിവാഹേതര ബന്ധത്തിന്റെ പേരിലാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയതെന്ന വിവരമാണ് അതിലേറെ ഞെട്ടിച്ചത്. നടിയുടെ സ്വകാര്യത മാനിച്ച് വിവാഹമോചന ഹരജിയിയിൽ ഇവരുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല.

വിവാഹമോചന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നടി തൃഷക്ക് നേരെ സൈബര്‍ ആക്രമണങ്ങൾ നടക്കുന്നുണ്ട്. അതിനിടെ സോഷ്യൽ മീഡിയയിൽ സംഗീതയ്ക്ക് പിന്തുണയുമായി ജസ്റ്റിസ് ഫോര്‍ സംഗീത എന്ന ഹാഷ്ടാഗ് പ്രചരിക്കുന്നുണ്ട്.തൃഷ വിജയ്‌യെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതായും റിപ്പോർട്ടുകളുണ്ട്. വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് പിതാവിനെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തത് കുടുംബത്തിനുള്ളിലെ പ്രശ്നങ്ങൾ രൂക്ഷമാണെന്ന സൂചനയായി ആരാധകർ കാണുന്നു.

ഇതിനിടെ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാൻ താരം ശ്രമം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നുമുണ്ട്. വിജയുടെ രാഷ്ട്രീയഭാവിയും നിയമസഭാ തെരഞ്ഞെടുപ്പും കണക്കിലെടുത്ത് പരസ്യമായ നിയമപോരാട്ടം ഒഴിവാക്കാൻ നീക്കങ്ങൾ നടക്കുന്നുണ്ട്. സംഗീതക്കും മക്കൾക്കുമായി വിജയ് 250 കോടി നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവിധ തമിഴ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാണ് ഈ തുക കൈമാറുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.എന്നാൽ സംഗീത ഈ നിര്‍ദേശം സ്വീകരിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Similar News