''ഏയ് തല്ലിയൊന്നുമില്ല, എന്നെയങ്ങ് വെടിവച്ചാണ് കൊല്ലുന്നത്'' ചാക്കോച്ചനെ പൊട്ടിച്ചിരിപ്പിച്ച ചെമ്പന്‍റെ മറുപടി

ഒരു വാര്‍ത്താസമ്മേളനത്തിനിടയില്‍ ചെമ്പന്‍ വിനോദ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്

Update: 2021-12-08 02:24 GMT

നടന്‍ ചെമ്പന്‍ വിനോദിന്‍റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്‍റെ വഴി മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ചെമ്പനും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു വാര്‍ത്താസമ്മേളനത്തിനിടയില്‍ ചെമ്പന്‍ വിനോദ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' എന്ന ചിത്രത്തിൽ ചെമ്പൻ വിനോദുമുണ്ട്. വിക്രമിലെ വില്ലൻ വേഷത്തെ കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചെമ്പൻ വിനോദിനോട് തിരക്കിയപ്പോള്‍. " അതൊരു വില്ലൻ വേഷമാണ്. അത്രയേ എനിക്ക് പറയാൻ അനുവാദമുള്ളൂ," എന്ന് ഒഴുക്കൻ മറുപടി കൊടുത്ത് ഒഴിഞ്ഞുമാറിയ ചെമ്പനോട്, "തല്ലു കൊള്ളുന്ന വില്ലൻ വേഷമാണോ?," എന്നായിരുന്നു റിപ്പോർട്ടറുടെ അടുത്ത ചോദ്യം.

Advertising
Advertising

"ഏയ്, അങ്ങനെ തല്ലു കൊള്ളുന്ന വില്ലൻ വേഷത്തിൽ ഒന്നും നമ്മൾ പോയി തല വയ്ക്കില്ല. ഇത്രനാള് കാത്തിരുന്നു കിട്ടിയതല്ലേ, ഇവിടെ നിന്ന് അവിടെ വരെ പോയി, വെറുതെ അടികൊണ്ടൊന്നും വരില്ല. എന്തേലും ഒരു സിഗ്നേച്ചർ അവിടെ കൊടുത്തിട്ടേ വരൂ. അടിയില്ല, എന്നെ എന്തോ വെടിവച്ചാണ് കൊല്ലുന്നത്," എന്നായിരുന്നു ചെമ്പന്‍റെ മറുപടി. വേദിയിലുണ്ടായിരുന്നവരെല്ലാം പൊട്ടിച്ചിരിച്ചുകൊണ്ടാണ് ചെമ്പന്‍ മറുപടിയെ സ്വീകരിച്ചത്. ബിനു പപ്പു, ജിനു ജോസഫ്, നിര്‍മാതാവ് ആഷിഖ് അബു,ദിവ്യ എം.നായര്‍, മേഘ ത്രേസ്യാമ്മ തോമസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News