'ലോകേഷ് കനകരാജുമായി വീണ്ടും ഒന്നിക്കുമോ?, കൈതിയുടെ രണ്ടാം ഭാ​ഗം എന്നുവരും'; ചോദ്യങ്ങൾക്ക് മറുപടിയുമായി നടൻ കാർത്തി

വൻ ഹിറ്റായി മാറിയ ചിത്രമാണ് കൈതി

Update: 2026-01-19 10:58 GMT

ലോകേഷ് കനകരാജ് -അല്ലു അർജുൻ ചിത്രമായ AA23 യുടെ പ്രഖ്യാപനത്തോടെ കാർത്തിയുടെ വിജയ ചിത്രമായ കൈതിയുടെ രണ്ടാം ഭാ​ഗത്തെകുറിച്ചുള്ള ചർച്ചകൾ സജീവമാക്കുകയാണ് ആരാധകർ. കാർത്തി അടുത്തിടെ തന്റെ പുതിയ ചിത്രമായ വാ വാത്തിയാർ എന്ന ചിത്രത്തിൻ്റെ തിയേറ്റർ റിലീസിനായി തിയേറ്ററുകളിൽ എത്തിയപ്പോൾ നൽകിയ ഒരു മറുപടിയാണ് ഇപ്പോൾ ചർച്ചാ വിഷയം.

നീണ്ട കാത്തിരിപ്പിന് ശേഷം 2026 ജനുവരി 14 നാണ് കാർത്തിയുടെ വാ വാത്തിയാർ തിയേറ്ററുകളിൽ എത്തിയത്. അതിൻ്റെ പ്രത്യേക പ്രദർശനത്തിലാണ് താരം പങ്കെടുത്തത്. അദ്ദേഹത്തെ മാധ്യമപ്രവർത്തകർ തടഞ്ഞുനിർത്തുകയും കൈതി 2 നെക്കുറിച്ച് ചോദിക്കുകയുമായിരുന്നു. എന്നാൽ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് അത് "അദ്ദേഹം [ലോകേഷ്] അത് പറയും," എന്ന മറുപടിയിൽ ഒതുക്കി. തുടർഭാഗത്തെക്കുറിച്ചുള്ള ചോദ്യത്തെ അദ്ദേഹം മാന്യമായി ഒഴിവാക്കി. പകരം, പുതിയ സിനിമയിൽ പ്രേക്ഷകരുടെ നല്ല പ്രതികരണത്തിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ആരാധകർക്ക് പൊങ്കൽ ആശംസകൾ നേരുകയും ചെയ്തു.

വൻ ഹിറ്റായി മാറിയ ചിത്രമാണ് കൈതി. പൊലീസിനെ സഹായിക്കുന്ന മുൻ കുറ്റവാളിയായ ദില്ലിയുടെ കഥയാണ് ചിത്രം പറഞ്ഞത്. എൽസിയു എന്നും അറിയപ്പെടുന്ന ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമായും ഈ ചിത്രം മാറി. കൈതി 2നെ കുറിച്ച് കുറച്ചുനാളായി ചർച്ചകൾ നടക്കുന്നുണ്ട്. 2022 ൽ, രണ്ടാം ഭാഗം അടുത്ത വർഷം ആരംഭിക്കുമെന്ന് കാർത്തി പറഞ്ഞിരുന്നു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News