പ്രസിദ്ധമായ ഗെയിം ഓഫ് ത്രോൺസ് തീം സോങ്ങിന് പ്രചോദനമായത് ഇറാനിലെ ഷായുടെ കല്യാണമോ? വസ്തുതയറിയാം

അമേരിക്കൻ എഴുത്തുകാരൻ ജോർജ് ആർ ആർ മാർട്ടിന്റെ 'എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ' എന്ന നോവൽ പരമ്പരയെ ആസ്പദമാക്കി എച്ച്ബിഒ നിർമിച്ച ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്

Update: 2025-10-28 17:02 GMT

ലോസ് ആഞ്ചലസ്‌: 1959ൽ ഇറാനിലെ ഷാ മുഹമ്മദ് റെസ പഹ്‌ലവിയുടെയും ഫറാ ദിബയുടെയും വിവാഹത്തിലെ ഒരു രാജകീയ വിവാഹ ഗാനത്തിൽ നിന്നാണ് ഗെയിം ഓഫ് ത്രോൺസ് തീം സോങ്ങിന് പ്രചോദനമായതെന്ന് ഒരു പുതിയ ഓൺലൈൻ സിദ്ധാന്തം സൂചിപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വിഡിയോയിലെ മെലഡിയിലെ സമാനതകളാണ് ഇതിന് തെളിവായി പറയുന്നത്. റാമിൻ ജവാദി എന്ന സംഗീത സംവിധായകനാണ് ഗെയിം ഓഫ് ത്രോൺസിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്.

എന്നാൽ തീം സോങ് ഇറാനിൽ നിന്ന് പ്രചോദന ഉൾക്കൊണ്ടതാണ് എന്നതിന് സ്ഥിരീകരിച്ച തെളിവുകളൊന്നുമില്ല. മാത്രമല്ല സംഗീത സംവിധായകൻ അതുമായി ബന്ധപ്പെട്ട യാതൊരു പ്രതികരണവും ഇതുവരെ നടത്തിയിട്ടുമില്ല. എങ്കിലും ഈ അവകാശവാദം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റാമിൻ ജവാദിയുടെ ഗെയിം ഓഫ് ത്രോൺസ് തീം സോങ് പരമ്പരയുടെ പ്രധാന ആകർഷണ കേന്ദ്രമായിരുന്നു.

അമേരിക്കൻ എഴുത്തുകാരൻ ജോർജ് ആർ ആർ മാർട്ടിന്റെ 'എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ' എന്ന നോവൽ പരമ്പരയെ ആസ്പദമാക്കി എച്ച്ബിഒ നിർമിച്ച ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. 'എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ' പരമ്പരയിലെ ആദ്യ നോവലിന്റെ പേരും 'ഗെയിം ഓഫ് ത്രോൺസ്' എന്നായിരുന്നു. 2011ലാണ് സീരിസ് ഇറങ്ങിയത്. എട്ട് സീസണുകളിലായി 73 എപ്പിസോഡുകളാണ് പരമ്പരയിൽ സംപ്രേക്ഷണം ചെയ്തത്. 2019 മെയ് 19-ന് സമാപിച്ചു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News