ഫഹദിൽ നിന്നു പഠിക്കണം; മനസ്സു തുറന്ന് രശ്മിക മന്ദാന

"എന്തു കൊണ്ടാണ് തന്നെ നാഷണൽ ക്രഷ് എന്നു വിളിക്കുന്നത് എന്നറിയില്ല"

Update: 2021-09-28 15:12 GMT
Editor : abs | By : Web Desk
Advertising

മുംബൈ: അല്ലു അർജുൻ, വിജയ് ദേവരക്കൊണ്ട, ഫഹദ് ഫാസിൽ തുടങ്ങിയ നടന്മാർക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവച്ച് നടി രശ്മിക മന്ദാന. സിനിമയിൽ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും കൂടെ ജോലി ചെയ്ത നടീ നടന്മാർ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. സിനിമാ മാധ്യമമായ ബോളിവുഡ് ഹങ്കാമയ്ക്ക് നൽകിയ വീഡിയോ  അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രശ്മിക. 

ഒരു എലവേറ്ററിൽ ഫഹദ് ഫാസിലിനും അല്ലു അർജുനും ഒപ്പം കുടുങ്ങിയാൽ അവരോട് എന്തു ചോദിക്കുമെന്ന അവതാരകന്റെ ചോദ്യത്തിന് രസകരമായാണ് നടി ഉത്തരം നൽകിയത്. 'സിനിമയിലെ അവരുടെ അനുഭവങ്ങളും നല്ല മനുഷ്യനും നല്ല നടിയുമാകാനുള്ള ഉപദേശങ്ങളും ചോദിക്കും' എന്നായിരുന്നു അവരുടെ മറുപടി. അല്ലു അർജുൻ എന്റെ ജീവിതത്തിലെ കോച്ചാണെന്നും അദ്ദേഹത്തോടൊപ്പമുള്ള അഭിനയം വിസ്മയകരമാണെന്നും നടി കൂട്ടിച്ചേർത്തു.

'എന്തു കൊണ്ടാണ് തന്നെ നാഷണൽ ക്രഷ് എന്നു വിളിക്കുന്നത് എന്നറിയില്ല. അതെവിടെ നിന്ന് വന്നു എന്നു പോലുമറിയില്ല. കർണാടകയിലാണ് ജനിച്ചതും വളർന്നതും. ഇന്ന് ഹൈദരാബാദിലും ബോംബെയിലുമാണ് ജീവിതം. ആരാധകരുടെ സ്‌നേഹം പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണ്. സിനിമയില്‍ വന്നതിന് ശേഷം ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് കുടുംബത്തെയാണ്'- രശ്മിക മനസ്സു തുറന്നു. 

അമിതാഭ് ബച്ചനൊപ്പം അഭിനിയിക്കുക എന്നതായിരുന്നു സിനിമയിലെ വലിയ സ്വപ്‌നമെന്നും അവർ മറുപടി നൽകി. 'ദീപിക പദുക്കോൺ ഇൻസ്പിറേഷനാണ്. എന്തൊരു വിസമയകരമായ യാത്രയാണ് അവരുടേത്. അഭിനയത്തിൽ ഞാൻ പെർഫക്ഷനിസ്റ്റാണ്. കഥ കേട്ടാണ് അഭിനയിക്കാറുള്ളത്' - അവർ കൂട്ടിച്ചേർത്തു.

വിവാഹ ജീവിതത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങളും അവർ പങ്കുവച്ചു. തന്നെ പിന്തുണയ്ക്കുന്ന, പരസ്പരം താങ്ങായി ജീവിക്കുന്ന പങ്കാളിയെയാണ് ആവശ്യമെന്നും രശ്മിക പറഞ്ഞു. 

അല്ലു അർജ്ജുന്‍ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം പുഷ്പയാണ് രശ്മികയുടെ പുതിയ സിനിമ. ചിത്രത്തിൽ ഫഹദ് ഫാസിൽ പ്രതിനായക വേഷത്തിലെത്തുന്നു. മിഷൻ മജ്നു എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറുന്ന രശ്മികയുടെ ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് അടുത്ത ചിത്രവും കരാറ് ചെയ്തു. ഗുഡ് ബൈ എന്ന ഹിന്ദി ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്നത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News