'പൃഥ്വിരാജിനെ ഇല്ലാതാക്കാനാണ് ശ്രമം, സിനിമയിലുള്ളവര്‍ തന്നെയാണ് പിന്നിൽ': മല്ലിക സുകുമാരൻ

ഉത്തരവാദിത്തപ്പെട്ടവർ ഇതിനെതിരെ നടപടിയെടുക്കണം

Update: 2025-11-28 08:12 GMT

തിരുവനന്തപുരം: പൃഥ്വിരാജ് സുകുമാരനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അമ്മയും നടിയുമായ മല്ലിക സുകുമാരൻ. ‘വിലായത്ത് ബുദ്ധ’ സിനിമയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ഇതിന്‍റെ ഭാഗമായാണെന്നും മല്ലിക പറഞ്ഞു. സിനിമാ വ്യവസായത്തിനകത്തുള്ളവർ തന്നെയാണ് പൃഥ്വിരാജിനെ തകർക്കാൻ ശ്രമിക്കുന്നതെന്നും മല്ലിക ആരോപിക്കുന്നു.

മല്ലിക സുകുമാരന്‍റെ വാക്കുകൾ

‘‘പൃഥ്വിരാജിനെതിരെ ആക്രമണം വരുമ്പോൾ എതിർത്ത് പറയാനിവിടെ സംഘടനകളും വ്യക്തികളുമൊക്കെ കുറവാണ്. ഞാൻ നോക്കുമ്പോൾ വെറുതേ ഇങ്ങനെ തെറി പറയുകയാണ്. പൃഥ്വിയാണ് അവരുടെ പ്രധാന ലക്ഷ്യം. തിലകൻ ചേട്ടന്‍റെ മകൻ തിരിച്ചുവരുന്നതിലും ആർക്കൊക്കെയോ എതിർപ്പുണ്ടെന്ന് പറയുന്നു. ഇതൊന്നും ചോദിച്ചാൽ കൃത്യമായി മറുപടി തരാൻ സംഘടനയിൽ ആരുമില്ല. ഞങ്ങളുടെയൊന്നും ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയില്ല. പൃഥ്വിരാജെന്ന നടനെ ഇല്ലാതാക്കാനാണ് ശ്രമം. സിനിമ ഇൻഡസ്ട്രിയിലുള്ളവർ തന്നെയാണ് ഇതിന് ശ്രമിക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവർ ഇതിനെതിരെ നടപടിയെടുക്കണം. ഇല്ലെങ്കിൽ എനിക്ക് പറയാൻ കഴിയുന്നിടത്തെല്ലാം ഞാൻ പറയും.’

ആക്രമണമുണ്ടാകുമ്പോൾ സംഘടന കൂടെനിൽക്കുകയാണ് വേണ്ടതെന്നും മല്ലിക വ്യക്തമാക്കി. ആർട്ടിസ്റ്റുകളുടെ സംഘടന എല്ലാ ആർട്ടിസ്റ്റുകളുടെയും ഒപ്പം ഒരുപോലെ നിൽക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും താരം പറഞ്ഞു. സൈബർ ആക്രമണം നടത്തിയവരുടെ ഐഡി താൻ ശേഖരിച്ചിട്ടുണ്ടെന്നും മല്ലിക മനോരമ ന്യൂസിനോട് പറഞ്ഞു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News