ഗള്‍ഫ് പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാകുന്നു

Update: 2018-05-17 17:37 GMT
Editor : Alwyn K Jose
ഗള്‍ഫ് പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാകുന്നു

പ്രശ്നപരിഹാര നടപടികളും ഇതോടെ അനിശ്ചിതത്വത്തിലായി.

ഏഴു മാസം പിന്നിട്ട ഗൾഫ് പ്രതിസന്ധി കൂടുതൽ സങ്കീർണമായ വഴിത്തിരിവിലേക്ക്. യാത്രാവിമാനത്തെ ഖത്തർ സെനിക വിമാനങ്ങൾ പിന്തുടർന്നതായ യുഎഇ ആരോപണം ഭിന്നതക്ക് ആഴം വർധിപ്പിക്കുകയാണ്. പ്രശ്നപരിഹാര നടപടികളും ഇതോടെ അനിശ്ചിതത്വത്തിലായി.

ഖത്തർ നടപടിക്കെതിരെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സമിതിക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് യുഎഇ അധികൃതർ. നേരത്തെ യുഎഇ ഉൾപ്പെടെയുള്ള നാല് രാജ്യങ്ങൾക്കെതിരെ ഉപരോധ സാഹചര്യം സൃഷ്ടിച്ചതിന് ഖത്തർ സമിതിക്ക് പരാതി നൽകിയതാണ്. ഭിന്നത വർധിച്ചതോടെ കൂടുതൽ കടുത്ത നടപടികൾക്ക് ഇരുകൂട്ടരും തയാറെടുക്കുകയാണ്. ഇത് ഗൾഫ് താൽപര്യങ്ങൾക്ക് വലിയ തോതിൽ തിരിച്ചടിയാകും.

Advertising
Advertising

ജിസിസി അംഗ രാജ്യങ്ങൾക്കിടയിലെ അഭിപ്രായ ഭിന്നത പരിഹരിക്കാൻ പല തലങ്ങളിൽ ചർച്ച നടന്നുവെങ്കിലും കാര്യമായ വിജയം നേടാനായില്ല. എങ്കിലും കുവൈത്തും ഒമാനും പ്രതീക്ഷ പൂർണമായും കൈവിട്ടിരുന്നില്ല. പുതിയ സംഭവവികാസത്തോടെ ഇരുവിഭാഗവും നിലപാട് കടുപ്പിക്കുകയാണ്. സൗദിയും ബഹ്റൈനും ഖത്തർ നടപടിയെ രൂക്ഷമായി വിമർശിച്ച് യുഎഇക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്.

ഡിസംബറിൽ കുവൈത്തിൽ ചേർന്ന ജിസിസി ഉച്ചകോടി പരാജയപ്പെട്ടതോടെ ഗൾഫ് കൂട്ടായ്മയുടെ ഭാവി സംബന്ധിച്ച ആശങ്ക ശക്തമാണ്. വ്യോമയാന തർക്കം എന്നതിലുപരി തങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വെല്ലുവിളി എന്ന നിലക്കാണ് പുതിയ സംഭവത്തെ ബന്ധപ്പെട്ടവർ നോക്കി കാണുന്നത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News