Editor - സിറാà´àµ പളàµà´³à´¿à´àµà´à´°
à´®àµà´¡à´¿à´¯à´µàµº ബഹàµà´±àµàµ» à´¬àµà´¯àµà´±àµà´¯à´¿àµ½ റിപàµà´ªàµàµ¼à´àµà´àµ¼. നിരവധി വർഷമായി à´¸àµà´µà´¨à´ à´¤àµà´à´°àµà´¨àµà´¨àµ.
കഴിഞ്ഞ ആറ് മാസത്തിനിടെ കാപിറ്റൽ ഗവർണറേറ്റ് പരിധിയിൽ 43 തെരുവ് കച്ചവടക്കാർക്ക് ലൈസൻസ് നൽകിയതായി കാപിറ്റൽ മുനിസിപ്പൽ ഡയറക്ടർ മുഹമ്മദ് അസ്സഹ്ലി വ്യക്തമാക്കി. മീൻ, പച്ചക്കറി, പഴം എന്നീ മേഖലയിലുള്ളവർക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്. അപേക്ഷ നൽകിയവരിൽ 86ശതമാനം പേർക്കും അംഗീകാരം നൽകുകയായിരുന്നു. മറ്റ് മേഖലകളിൽ കച്ചവടം നടത്തുന്നതിനും അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
2x3 ചതുരശ്ര മീറ്റർ കൈവശമുള്ളവർക്കാണ് തെരുവ് കച്ചവടം ചെയ്യുന്നതിന് അനുമതി. അനധികൃത തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി 2019 മുതലാണ് ഇവർക്ക് ഔദ്യോഗിക അനുമതി നൽകുന്നതിന് തീരുമാനിച്ചത്. പൊതു കെട്ടിടങ്ങൾ, എംബസികൾ, ഹൈവെ, വാഹനത്തിന്‍റെ മുകൾ ഭാഗം എന്നിവ കച്ചവടത്തിന് ഉപയോഗിക്കാൻ പാടില്ല എന്ന നിബന്ധനയുണ്ട്.
2019 നവംബറിലാണ് ആദ്യ തെരുവ് കച്ചവട ലൈസൻസ് കാപിറ്റൽ മുനിസിപ്പാലിറ്റി നൽകിയതെന്നും അസ്സഹ്ലി കൂട്ടിച്ചേർത്തു.