പൊതുമേഖലയിലെ പ്രവാസി നിയമനം;നിയന്ത്രണം കർശനമാക്കണമെന്ന നിലപാടിലുറച്ച് ബഹ്റൈനിലെ എം.പിമാർ

നീക്കത്തെ എതിർത്ത ശൂറാ കൗൺസിൽ തീരുമാനത്തെ തള്ളി

Update: 2025-11-30 15:21 GMT
Editor : razinabdulazeez | By : Web Desk

മനാമ: ബഹ്റൈനിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രവാസികളുടെ നിയമനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള പാർലമെൻ്റ് നിർദേശം ശൂറാ കൗൺസിൽ തള്ളിയതിനെതിരെ എം.പിമാർ രം​ഗത്ത്. സ്വദേശി പൗരന്മാരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിന് ഈ പരിഷ്കരണം അനിവാര്യമാണെന്നാണ് പാർലമെൻ്റ് അംഗങ്ങളുടെ നിലപാട്.

സിവിൽ സർവീസ് നിയമത്തിലെ ആർട്ടിക്കിൾ 11-ൽ വരുത്താനുദ്ദേശിക്കുന്ന ഭേദഗതി പ്രകാരം, ഒരു പ്രവാസി തൊഴിലാളിയെ നിയമിക്കുന്നതിന് മുമ്പ് യോഗ്യനായ ബഹ്‌റൈൻ ഉദ്യോഗാർഥി ഇല്ലെന്ന് മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും ഉറപ്പാക്കേണ്ടതുണ്ട്. മിനിമം യോ​ഗ്യതയായി ബിരുദാനന്തര ബിരുദം,10 വർഷത്തെ പ്രവൃത്തിപരിചയം എന്നീ യോ​ഗ്യതകളും പ്രവാസി ഉദ്യോ​ഗാർഥിക്ക് ഉണ്ടായിരിക്കണം. ഇതിനുപുറമേ കരാറടിസ്ഥാനത്തിൽ ഒരു സ്വദേശി ജീവനക്കാരന് പ്രവാസി തൊഴിലാളി പരിശീലനവും നൽകണം.

രാജ്യത്തെ സർക്കാർ ജോലികളിൽ പ്രഥമ പരി​ഗണന ബഹ്‌റൈൻ പൗരന്മാർക്കായിരിക്കണം. യോഗ്യതയുള്ള പൗരന്മാർക്ക് സർക്കാർ ജോലികൾ ലഭിച്ച ശേഷം മാത്രമേ വിദേശികളെ നിയമിക്കാൻ പാടുള്ളു. ഇക്കാര്യം ഉറപ്പാക്കുകയാണ് നിർദേശത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പാർലമെൻ്റ് നിയമകാര്യ സമിതി ചെയർമാനായ എം.പി മഹ്മൂദ് ഫർദാൻ പറഞ്ഞു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News