ഭക്ഷ്യ സുരക്ഷാ ലംഘനം: സലാലയിൽ 7 ഭക്ഷണശാലകൾ അടച്ചുപൂട്ടി ആരോഗ്യ വകുപ്പ്

8 സ്ഥാപനങ്ങൾക്ക് പിഴയും ചുമത്തി

Update: 2024-11-03 11:47 GMT

സലാല: സലാലയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയ 7 ഭക്ഷണശാലകൾ അധികൃതർ അടച്ചുപൂട്ടുകയും ചെയ്തു. കൂടാതെ 8 സ്ഥാപനങ്ങൾക്ക് പിഴയും ചുമത്തി. സലാലയിലുടനീളമുള്ള വിവിധ റെസ്റ്റോറന്റുകളിലും ബാർബർ ഷോപ്പുകളിലുമായിരുന്നു പരിശോധന. അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ ശരിയായ ഭക്ഷ്യ സംഭരണ രീതികൾ പാലിക്കുന്നില്ലെന്നും, ഭക്ഷണം തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ സൂക്ഷിക്കുന്ന അപകടകരമായ സംഭവങ്ങൾ ഉണ്ടായെന്നും അധികൃതർ കണ്ടെത്തി. ഇതിൽ സ്‌ക്യൂവറുകൾക്കും ബർഗറുകൾക്കുമായി ഉദ്ദേശിച്ച മാംസത്തിന്റെ അനുചിതമായ കൈകാര്യവും ഉൾപ്പെടുന്നു.

Advertising
Advertising

അടച്ച സ്ഥാപനങ്ങൾക്ക് പുറമെ, 8 ഭക്ഷണ സ്ഥാപനങ്ങൾക്കങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. ഭാവിയിൽ എല്ലാ ആരോഗ്യ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് അവരുടെ പ്രവർത്തനങ്ങൾ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും അധികൃതർ പറഞ്ഞു. നടപടികളുടെ ഭാഗമായി അധികൃതർ സ്ഥാപനങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കളുടെയും വെള്ളത്തിന്റെയും സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്ക് അയച്ചു. സാധാരണ സ്‌പെസിഫിക്കേഷനുകൾക്ക് അനുസൃതമാണെന്നും പൊതുജനങ്ങൾക്ക് സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഉൽപ്പന്നങ്ങൾ മാത്രമേ നൽകുന്നുള്ളൂ എന്നും ഉറപ്പാക്കുന്നതിനാണ് ഈ പരിശോധനകൾ.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News