ഖത്തറില്‍ റിക്രൂട്ട്മെന്റ് അപേക്ഷകളിൽ കുറവ്; 7294 പുതിയ അപേക്ഷകൾ
രാജ്യത്തെ റിക്രൂട്ട്മെന്റ് ഓഫീസുകളില്‍ 160 പരിശോധനകളാണ് നടത്തിയത്.
ദോഹ: ജൂലൈയില്‍ ഖത്തറില്‍ റിക്രൂട്ട്മെന്റ് അപേക്ഷകള്‍ കുറഞ്ഞതായി തൊഴില്‍ മന്ത്രാലയം. 7294 പുതിയ അപേക്ഷകളാണ് എത്തിയത്. ജൂണിനെ അപേക്ഷിച്ച് പകുതിയോളമാണ് കുറഞ്ഞത്. ആകെ ലഭിച്ച 7294 അപേക്ഷകളില്‍ 4665 എണ്ണത്തില്‍ റിക്രൂട്ട്മെന്റിന് അനുമതി നല്‍കി. 2639 എണ്ണം തള്ളി. തൊഴില്‍ മാറ്റത്തിനുള്ള 3131 അപേക്ഷകളില്‍ 3077 എണ്ണവും അംഗീകരിച്ചു.
രാജ്യത്തെ റിക്രൂട്ട്മെന്റ് ഓഫീസുകളില്‍ 160 പരിശോധനകളാണ് നടത്തിയത്. ലേബര്‍ ഇന്‍സ്പെക്ഷന്‍ വിഭാഗം കഴിഞ്ഞ മാസം വ്യാപക പരിശോധനകള്‍ നടത്തി. ക്രമക്കേട് കണ്ടെത്തിയ 12 കമ്പനികള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തു. 427 കമ്പനികള്‍ക്ക് മുന്നറിയിപ്പും നല്‍കി. സ്ഥാപനങ്ങള്‍ക്കെതിരെ 2221 പകരാതികളാണ് നല്‍കിയത്. ഇതില്‍ 564 എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചു.16 എണ്ണം തൊഴില്‍ തര്‍ക്ക പരിഹാര സമിതിയിലേക്ക് റഫര്‍ ചെയ്തതായും മന്ത്രാലയം അറിയിച്ചു.