സൗദിയില്‍ ഇരുപത്തിയൊന്ന് തസ്തികകളില്‍ നാളെ മുതല്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലാകും

മാര്‍ക്കറ്റിംഗ്, സെക്രട്ടറി, ഡാറ്റാ എന്‍ട്രി, പരിഭാഷകന്‍, സ്റ്റോര്‍ കീപ്പര്‍ തുടങ്ങിയ തസ്തികകളിലാണ് സ്വദേശിവല്‍ക്കരണം നടപ്പിലാകുന്നത്

Update: 2022-05-07 17:33 GMT
Editor : ijas

സൗദിയില്‍ ആയിരക്കണക്കിന് വിദേശികള്‍ ജോലിയെടുക്കുന്ന ഇരുപത്തിയൊന്ന് തസ്തികകളില്‍ നാളെ മുതല്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലാകും. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ സെപ്തംബറില്‍ പ്രഖ്യാപിച്ച ഇരുപത്തിയൊന്ന് തസ്തികകളിലാണ് സ്വദേശിവല്‍ക്കരണം നടപ്പിലാകുന്നത്. ആറു മാസത്തെ സാവകാശത്തിന് ശേഷം നാളെ മുതല്‍ നിയമം പ്രാബല്യത്തിലാകും. മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ ജോലിയെടുത്തിരുന്ന തസ്തികകളിലാണ് സ്വദേശിവല്‍ക്കരണം.

മാര്‍ക്കറ്റിംഗ്, അഡ്വര്‍ടൈസിംഗ്, ഫോട്ടോഗ്രാഫി, പബ്ലിഷിംഗ് മേഖലകളില്‍ ഭാഗികമായും, സെക്രട്ടറി, ഡാറ്റാ എന്‍ട്രി, ട്രാന്‍സ്ലേറ്റര്‍, സ്റ്റോര്‍ കീപ്പിംഗ് മേഖലകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നാലില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് നിബന്ധന ബാധകമാകുക. പദ്ധതി വഴി മുപ്പത്തി രണ്ടായിരം സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച എട്ട് തസ്തികകളിലുള്ള വിദേശികളുടെ പ്രഫഷന്‍ മാറുന്നതിനും നിലവില്‍ വിലക്കുണ്ട്. ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

In Saudi Arabia, Saudization of 21 posts will take effect from tomorrow

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News