സൗദിയുടെ വിദേശ കയറ്റുമതി വരുമാനത്തിൽ സെപ്തംബറിലും വർധനവ്

വിദേശ രാജ്യങ്ങളുമായുള്ള സൗദിയുടെ വ്യാപാരത്തില്‍ സെപ്തംബറിലും വര്‍ധനവ് രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ്

Update: 2023-11-25 18:51 GMT

റിയാദ്: സൗദിയുടെ വിദേശ കയറ്റുമതി വരുമാനത്തില്‍ സെപ്തംബറിലും വര്‍ധനവ്. സെപ്തംബറില്‍ 44 ബില്യണ്‍ റിയാലിന്റെ വാണിജ്യ മിച്ചം രേഖപ്പെടുത്തി. എന്നാല്‍ വാര്‍ഷികാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പ്രകാശം 31 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.

വിദേശ രാജ്യങ്ങളുമായുള്ള സൗദിയുടെ വ്യാപാരത്തില്‍ സെപ്തംബറിലും വര്‍ധനവ് രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്തംബറില്‍ 44 ബില്യണ്‍ റിയാലിന്റെ മിച്ചം രേഖപ്പെടുത്തിയാതായി റിപ്പോര്‍ട്ട് പറയുന്നു.

തൊട്ടു മുമ്പത്തെ മാസത്തെതിനേക്കാള്‍ 27.5 ശതമാനം കൂടുതലാണിത്. എന്നാല്‍ ഈ വര്‍ഷം മൂന്നാം പാദം പിന്നിടുമ്പോള്‍ സൗദിയുടെ മൊത്ത വിദേശ വ്യാപാരത്തില്‍ ഇടിവ് തുടരുകയാണ്.

Advertising
Advertising

മൂന്നാം പാദം അവസാനിക്കുമ്പോള്‍ വ്യാപര മിച്ചം 103.8 ബില്യണ്‍ റിയാലിലവസാനിച്ചു. 2022 സെപ്തംബറിലിത് 125.3 ബില്യണ്‍ റിയാലായിരുന്നിടത്താണ് കുറവ്. സെപ്തംബറില്‍ എണ്ണ കയറ്റുമതി വരുമാനം 83.1 ബില്യണ്‍ റിയാലായി കുറഞ്ഞു. എണ്ണയുല്‍പാദനത്തിലും കയറ്റുമതിയിലും വരുത്തിയ കുറവാണ് ഇടിവിന് കാരണയാത്. എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയിലും നേരിയ കുറവ് രേഖപ്പെടുത്തി.

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News