സൗദിയിൽ ആരോഗ്യമേഖലയിലെ ആൾമാറാട്ടം; കടുത്ത ശിക്ഷാ നടപടിക്കൊരുങ്ങി അധികൃതർ

100,000 റിയാൽ പിഴയും ആറ് മാസം തടവും ലഭിക്കും

Update: 2022-08-09 13:03 GMT
Advertising

സൗദി അറേബ്യയിൽ ബന്ധപ്പെട്ട വകുപ്പുകളിൽനിന്നുള്ള മതിയായ ലൈസൻസ് ഇല്ലാതെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരെ ഫൈനും തടവുമടക്കമുള്ള കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്.

മുൻകൂർ ലൈസൻസ് ലഭിക്കാതെ ജോലി ചെയ്യുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കുന്നതിനിടെയാണ് പബ്ലിക് പ്രോസിക്യൂഷന്റെ ഈ മുന്നറിയിപ്പ്.

സൗദി ഹെൽത്ത് പ്രൊഫഷൻസ് നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 28/4 അനുസരിച്ച്, ഇത്തരം മേഖലകളിൽ ആൾമാറാട്ടം നടത്തുകയോ വ്യാജമായോ അനുമതി നേടാതെയോ പ്രാക്ടീസ് ചെയ്യുന്നതുമെല്ലാം കുറ്റകരമാണ്. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്ക് 6 മാസം വരെ തടവും 100,000 റിയാൽ വരെ പിഴയും ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News