യുഎഇയിൽ ഇന്ന് വൻതോതിൽ സർവീസുകൾ കുറച്ചതായി ഇന്ത്യൻ വിമാനക്കമ്പനികൾ

ആറ് ദുബൈ വിമാനങ്ങളിൽ അഞ്ചെണ്ണം റദ്ദാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്

Update: 2026-03-15 11:41 GMT

ദുബൈ: മിഡിൽ ഈസ്റ്റിലെ പ്രത്യേക സാഹചര്യത്തിൽ വിമാനത്താവള അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ ദുബൈയിലേക്കും മറ്റ് യുഎഇ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ കുറച്ചു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും അടക്കമുള്ളവയാണ് സർവീസ് കുറച്ചത്. സേവനങ്ങൾ വൻതോതിൽ കുറയ്‌ക്കേണ്ടിവന്നതായി എയർലൈനുകൾ സ്ഥിരീകരിച്ചു. ദുബൈയിലേക്കുള്ള ഡൽഹി-ദുബൈ റിട്ടേൺ ഫ്‌ളൈറ്റ് മാത്രമേ സർവീസ് നടത്തൂ എന്ന് എയർ ഇന്ത്യ അറിയിച്ചു. ദുബൈയിലേക്കുള്ള അഞ്ച് ഷെഡ്യൂളുകളിൽ നാലെണ്ണം റദ്ദാക്കിയതായും വ്യക്തമാക്കി.

Advertising
Advertising

അതേസമയം, എയർ ഇന്ത്യ എക്‌സ്പ്രസ് ആറ് ദുബൈ വിമാനങ്ങളിൽ അഞ്ചെണ്ണം റദ്ദാക്കി, ഒരു ഡൽഹി-ദുബൈ റിട്ടേൺ സർവീസ് മാത്രമേ സർവീസ് നടത്തുന്നുള്ളൂ. യുഎഇ നെറ്റ്വർക്കിലുടനീളം തടസ്സങ്ങൾ നേരിടുന്നതായും പറഞ്ഞു.

അബൂദബിയിലേക്കുള്ള അഞ്ച് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്, അതേസമയം ഷാർജയിലേക്കുള്ള സർവീസുകൾ തുടരുമെന്നാണ് പ്രതീക്ഷ. ഡൽഹി, കണ്ണൂർ, കൊച്ചി, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങളാണ് എമിറേറ്റിൽ നിന്ന് ആസൂത്രണം ചെയ്തിട്ടുള്ളത്.

റാസൽ ഖൈമയിലേക്കുള്ള വിമാനങ്ങളും പരിമിത റൂട്ടുകളിൽ മാത്രമേ സർവീസ് നടത്തൂ എന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള സർവീസുകൾ ഉൾപ്പെടെയാണിത്. പ്രവർത്തനങ്ങൾ സാഹചര്യങ്ങൾക്ക് അനുസൃതമായാണ് നടക്കുകയെന്ന് എയർലൈൻസ് മുന്നറിയിപ്പ് നൽകി.

നിയന്ത്രണങ്ങൾ ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന ഷെഡ്യൂളുകളെ ബാധിച്ചതായി ഇൻഡിഗോ പറഞ്ഞു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാരെ അവരുടെ വിമാനത്തിന്റെ നില പരിശോധിക്കണമെന്നും നിർദേശിച്ചു.

റദ്ദാക്കലുകളോ താത്കാലിക സസ്പെൻഷനുകളോ ബാധിച്ച യാത്രക്കാർക്ക് അധിക ചെലവില്ലാതെ വീണ്ടും വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനോ പൂർണ റീഫണ്ട് നേടാനോ ഓപ്ഷൻ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് വിമാനക്കമ്പനികൾ പറഞ്ഞു.

കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുവരാൻ പ്രവർത്തിക്കുന്നുണ്ടെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും അറിയിച്ചു. അസൗകര്യത്തിൽ ക്ഷമാപണം നടത്തുകയും ചെയ്തു.സംഘർഷം രൂക്ഷമായതിനെത്തുടർന്ന് മേഖലയിൽ വ്യോമ നിയന്ത്രണങ്ങളും പ്രവർത്തന മാറ്റങ്ങളും ഉണ്ടായതോടെയാണ് നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികൾ വിമാനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News