ഗസ്സ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്; പദ്ധതിയുമായി യു.എ.ഇ യൂണിവേഴ്‌സിറ്റി

33 വിദ്യാർഥികൾക്കാണ് ഉന്നത പഠനത്തിന് സാഹചര്യമൊരുങ്ങുക

Update: 2023-12-15 17:54 GMT

ഗസ്സയിൽ നിന്നുള്ള വിദ്യാർഥികൾക്ക് സൗജന്യ സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിയുമായി യു.എ.ഇ യൂണിവേഴ്‌സിറ്റി.. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻറെ നിർദേശത്തെ തുടർന്ന് നടപ്പിലാക്കുന്ന പദ്ധതിയിൽ 33 വിദ്യാർഥികൾക്കാണ് ഉന്നത പഠനത്തിന് സാഹചര്യമൊരുങ്ങുക. ഇസ്രയേൽ-ഗസ്സ യുദ്ധത്തെ തുടർന്ന് ദുരിതത്തിലായ ഫലസ്തീനികളെ സഹായിക്കുന്നതിൻറെ ഭാഗമായ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രത്യേക സ്‌കോളർഷിപ്പ്

ഗസ്സ വിദ്യാർഥികൾക്ക് പഠന സൗകര്യമൊരുക്കാനുള്ള സർക്കാർ തീരുമാനത്തിന് നന്ദിയുണ്ടെന്ന് യൂണിവേഴ്‌സിറ്റി ചാൻസലർ സാകി നുസൈബ പറഞ്ഞു. 1976ൽ അൽഐനിൽ സ്ഥാപിതമായ യൂണിവേഴ്‌സിറ്റിയിൽ യു.എ.ഇക്കു പുറമെ, ഒമാൻ, യമൻ, ജോർഡൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമുണ്ട്. രാജ്യത്തെ ആദ്യ ദേശീയ സർവകലാശാലയും ഏറ്റവും ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന ഉന്നത സ്ഥാപനവുമാണ് യു.എ.ഇ യൂണിവേഴ്‌സിറ്റി.

Advertising
Advertising
Full View

ഗസ്സയിൽ യുദ്ധമാരംഭിച്ച ശേഷം നിരവധി ജീവകാരുണ്യ സംവിധാനങ്ങൾ നടപ്പിലാക്കിയ യു.എ.ഇ പരിക്കേറ്റ നിരവധി കുട്ടികളെ രാജ്യത്തെത്തിച്ച് ചികിൽസിക്കുന്നുമുണ്ട്. ഗസ്സയിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി കടൽവെള്ളം ശുദ്ധീകരിക്കുന്ന മൂന്ന് പ്ലാൻറുകൾ റഫ അതിർത്തിയിൽ കഴിഞ്ഞ ദിവസം യു.എ.ഇ തുറന്നിരുന്നു. യു.എ.ഇ നടപ്പിലാക്കുന്ന 'ഗാലന്റ് നൈറ്റ്-3' ഓപറേഷൻറെ ഭാഗമായാണ് റഫയിൽ മൂന്ന് പ്ലാന്റുകൾ നിർമ്മിക്കാൻ പദ്ധതിയിട്ടത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്റെ നിർദേശമനുസരിച്ച് ഫലസ്തീൻ ജനതയെ സഹായിക്കുന്നതിന് നവംബർ അഞ്ചിനാണ് 'ഗാലന്റ് നൈറ്റ്-3' ഓപ്പറേഷൻ പ്രഖ്യാപിച്ചത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News