ഡൽഹിയിലെ കോളജ് കാമ്പസിൽ UNO കാർഡ് ഗെയിമുകൾക്ക് നിരോധനം; 25,000 രൂപ പിഴ, ചർച്ചയാക്കി സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടു

Update: 2026-02-04 12:16 GMT

ഹോസ്റ്റലുകളിലും, യാത്രകളിലും, കോളജ് കാന്റീനുകളിലും ഉൾപ്പെടെ ഏറ്റവും ജനപ്രിയമായ കാർഡ് ഗെയിമുകളിലൊന്നായി യുവാക്കൾക്കിടയിൽ യുഎൻഒ മാറിയിരുന്നു. സ്ക്രീനിൽ ടൈം കുറയ്ന്നതിനോടൊപ്പം കൂട്ടായ്മ വളർത്താൻ കൂടി ഇത്തരം ഗെയിമുകൾ സഹായിക്കാറുണ്ട്. എന്നാൽ കാമ്പസിനകത്ത് UNO ഗെയിം കളിക്കുന്നവർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഡൽഹിയിലെ ഒരു കോളജ്. നിയമം ലംഘിക്കുന്നവർക്ക് 25,000 രൂപ പിഴ ചുമത്തി. വാർത്ത പരന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടു.

ഭാരതി വിദ്യാപീഠ് കോളജ് ഓഫ് എഞ്ചിനീയറിംഗ്, കാന്റീൻ, ഗ്രൗണ്ട് എന്നിവയുൾപ്പെടെ കാമ്പസിൽ കാർഡ് കളിക്കുന്നതിനോ യുഎൻഒ കളിക്കുന്നതിനാണ് മുന്നറിയിപ്പ്. ശ്രദ്ധയിൽ പെട്ടാൽ മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ഉചിതമായപിഴ ചുമത്തുകയും ചെയ്യുമെന്ന് നോട്ടീസിൽ പറയുന്നു.

Advertising
Advertising

ആറാം സെമസ്റ്റർ വിദ്യാർഥി എക്സിൽ ഉത്തരവിൻ്റെ ചിത്രം പങ്കിട്ടതോടെയാണ് സംഭവം പുറത്തുവന്നത്. ഇത് ഓൺലൈനിൽ വ്യാപകമായ പ്രതികരണങ്ങൾക്കും മീമുകൾക്കും കാരണമായി. വിദ്യാർഥികളിൽ നിന്ന് മീമുകളുടെയും വിമർശനങ്ങളുടെയും ഒരു പ്രവാഹത്തിന് തന്നെ കാരണമായി. നിയമത്തെ, കാഷ്വൽ ക്യാമ്പസ് ജീവിതത്തിന് അനാവശ്യമായ ഒരു നിയന്ത്രണമായി കാണുന്നവർ മുതൽ ഇതൊരു ചൂതാട്ടമായി കാണുന്നതിനെ പരിഹസിക്കുന്നവർ വരെ കമൻ്റുമായെത്തി.

"ഒരു മുതിർന്ന വ്യക്തിയുടെ മാതാപിതാക്കളെ വിളിച്ച് പരാതിപ്പെടുന്നത് പരിഹാസ്യമാണ്. ഇന്ത്യൻ കോളേജുകൾ ഒരു തമാശയാണ്, ഇപ്പോഴും പ്രൈമറി സ്കൂളുകൾ പോലെ പ്രവർത്തിക്കുന്നു" എന്ന് ഒരു അക്കൗണ്ട് എഴുതി.

"ഫാക്കൽറ്റി എപ്പോഴും ഉപയോഗശൂന്യമായ കാര്യങ്ങൾ നിരോധിക്കുന്നു. കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ അവർ മറക്കുന്നു."മറ്റൊരാൾ കൂട്ടിച്ചേർത്തു.

2–10 കളിക്കാർ കളിക്കുന്ന ഒരു ക്ലാസിക്, ഷെഡിംഗ്-ടൈപ്പ് കാർഡ് ഗെയിമാണ് UNO. 1971-ൽ മെർലെ റോബിൻസ് എന്ന സംരംഭകയായ അമേരിക്കൻ ബാർബർ സൃഷ്ടിച്ച ഈ ഗെയിമിന്റെ ലക്ഷ്യം, ഡിസ്‌കാർഡ് പൈലിലെ നിറങ്ങളോ അക്കങ്ങളോ ചിഹ്നമോ യോജിപ്പിച്ച് നിങ്ങളുടെ കൈയിലുള്ള എല്ലാ കാർഡുകളും ഒഴിവാക്കുക എന്നതാണ്. ഒരു കാർഡ് ശേഷിക്കുമ്പോൾ കളിക്കാർ 'UNO' എന്ന് അലറണം, കൂടാതെ സ്കിപ്പ്, റിവേഴ്‌സ്, ഡ്രോ ഫോർ പോലുള്ള പ്രത്യേക ആക്ഷൻ കാർഡുകൾ മത്സരപരവും തന്ത്രപരവുമായ ഗെയിംപ്ലേ സൃഷ്ടിക്കുന്നു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News