പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മുപ്പതുകാരി അറസ്റ്റിൽ

സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയില്ല

Update: 2022-07-29 01:55 GMT
Editor : Dibin Gopan | By : Web Desk
Advertising

വിജയവാഡ: പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്ന കേസിൽ മുപ്പതുകാരി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പ്രദേശത്തു താമസിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥിയെയാണ് തട്ടിക്കൊണ്ടുപോയി കൂടെത്താമസിപ്പിച്ച് പീഡിപ്പിച്ചത്. ഹൈദരാബാദിലെ ബാലനഗറിൽനിന്നാണ് രണ്ടുപേരെയും കണ്ടെത്തിയത്.

ഈ മാസം 19 മുതലാണ് കുട്ടിയെ കാണാതായത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയില്ല. ഇതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് സമീപത്തുതന്നെ താമസിക്കുന്ന ഭർത്താവും രണ്ടു കുട്ടികളുമുള്ള യുവതിയെയും കാണാതായിട്ടുണ്ടെന്ന വിവരമറിഞ്ഞത്.

ചൊവ്വാഴ്ച യുവതിയും 15 വയസ്സുകാരനും ഹൈദരാബാദിലെ വാടകവീട്ടിൽ കഴിയുന്നതായി വിവരം ലഭിച്ചു. തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതി നേരത്തെയും സ്വന്തം വീട്ടിൽവച്ച് പലതവണ കുട്ടിയുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നു. തുടർന്ന് പതിനഞ്ചുകാരനൊപ്പം സ്ഥിരമായി ജീവിക്കാനും ലൈംഗിക ചൂഷണം തുടരാനുമാണ് കുട്ടിയുമായി നാടുവിട്ടതെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News