പിടിയിലായ ഡിആർഡിഒ ശാസ്ത്രജ്ഞൻ ഒരു വർഷമായി പാക് ഏജന്റുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം

കോടതിയിൽ ഹാജരാക്കിയ ഇയാളെ മെയ് ഒമ്പതു വരെ എ.ടി.എസിന്റെ കസ്റ്റഡിയിൽ വിട്ടു.

Update: 2023-05-05 16:12 GMT

മുംബൈ: പാകിസ്താൻ ചാരസംഘടനയ്ക്ക് രഹസ്യ വിവരങ്ങൾ കൈമാറിയതിന് അറസ്റ്റിലായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിലെ (ഡിആർഡിഒ) ശാസ്ത്രജ്ഞൻ ഏജന്റുമായി 2022 മുതൽ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം.

ബുധനാഴ്ചയാണ് പ്രദീപ് എം കുരുൽക്കർ (59) എന്ന ശാസ്ത്രജ്ഞനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) പൂനെയിൽ വച്ച് ഔദ്യോഗിക രഹസ്യ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ മെയ് ഒമ്പതു വരെ എ.ടി.എസിന്റെ കസ്റ്റഡിയിൽ വിട്ടു.

പൂനെയിലെ ഡിആർഡിഒ സ്ഥാപനത്തിൽ ഡയറക്ടർ സ്ഥാനം വഹിച്ചിരുന്ന ഇയാളെ, പാകിസ്താൻ ഏജന്റുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഈയിടെ സ്ഥാനത്ത് നിന്ന് നീക്കിയതായി എ.ടി.എസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Advertising
Advertising

പാകിസ്താൻ‍ ഇന്റലിജന്റ്സ് ഓപറേറ്റീവിന്റെ വനിതാ ഏജന്റുമായിട്ടായിരുന്നു ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നത്. ഇവരുമായി 2022 സെപ്തംബർ മുതൽ വാട്ട്സ്ആപ്പ് മെസേജിലൂടെയും വോയ്സ്, വീഡിയോ കോളിലൂടേയും ബന്ധപ്പെട്ടിരുന്നതായും രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കൈമാറിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

വനിതാ ഏജന്റുമായി താൻ വീഡിയോ ചാറ്റുകളടക്കം നടത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ കുരുൽ‍ക്കർ സമ്മതിച്ചതായും എ.ടി.എസ് പറഞ്ഞു.പാക് ഏജന്റുമായി ആശയവിനിമയം നടത്താൻ ഉപയോ​ഗിച്ചിരുന്ന പ്രതിയുടെ രണ്ട് മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ഫോറൻസിക് പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ആയേക്കാവുന്ന വിവരങ്ങളാണ് എന്നറിഞ്ഞ് കൊണ്ടുതന്നെയാണ് കുരുൽക്കർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വിവരങ്ങൾ കൈമാറിയതെന്ന് എ.ടി.എസ് സ്ഥിരീകരിച്ചു. സഹപ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ പിടികൂടിയത്.

നിർഭയ് സബ്‌സോണിക് ക്രൂയിസ് മിസൈൽ സിസ്റ്റം, പ്രഹാർ, ക്യുആർഎസ്എഎം, എക്‌സ്ആർഎസ്എം, ഹൈപ്പർബാറിക് ചേംബർ എന്നിവയ്ക്കായുള്ള മിസൈൽ ലോഞ്ചറുകൾ ഉൾപ്പെടെ നിരവധി സൈനിക എഞ്ചിനീയറിങ് സിസ്റ്റങ്ങളുടെയും ഉപകരണങ്ങളുടെയും രൂപകൽപ്പനയിലും വികസനത്തിലും പ്രധാന പങ്ക് വഹിച്ചയാളാണ് കുരുൽക്കർ. 



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News