ദേശീയ പണിമുടക്ക് തുടരുന്നു; കേരളത്തില്‍ പൂർണം, സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു

അവശ്യസർവീസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്

Update: 2022-03-28 07:35 GMT

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് തുടരുന്നു. അവശ്യസർവീസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ . ദേശീയ പണിമുടക്ക് ഡൽഹിയിലും ഭാഗികമായി ബാധിച്ചു.

ബാങ്ക് ജീവനക്കാർ കൂട്ടത്തോടെ സമരത്തിൽ പങ്കെടുത്തതും എൽ.ഐ.സി ജീവനക്കാരുടെ പ്രതിഷേധവുമാണ് പണിമുടക്കിനെ രാജ്യതലസ്ഥാനത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഇന്ധന വിലക്കയറ്റവും ദേശീയ പണിമുടക്കും പാർലമെന്‍റ് നടപടിക്രമങ്ങൾ നിർത്തി വച്ചു ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് -ഇടത് പക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയമായി വിഷയം ചർച്ച ചെയ്യാതിരുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷ എം.പിമാർ വാക്ക്ഔട്ട് നടത്തി. ഡൽഹി കേരള ഹൗസ് ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തു.

ഇന്ധനവിലക്കയറ്റത്തിനൊപ്പം മരുന്നുകളുടെ വില വർധനയും ജനജീവിതം ദുസഹമാക്കുന്നതായി കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. എൽ.ഐ.സിയുടെ മുന്നിലാണ് ഡൽഹി നഗരത്തിൽ ഏറ്റവും കൂടുതൽ പേര് സമരത്തിൽ പങ്കെടുത്തത്. സംയുക്ത കിസാൻ മോർച്ചയും പ്രതിഷേധത്തിന്‍റെ ഭാഗമായതിനാൽ ഗാസിയാബാദ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പണിമുടക്ക് നേരിയ തോതിൽ ബാധിച്ചു. ഡൽഹി അതിർത്തിയിൽ കമ്പനികളിലെ തൊഴിലാളികളും പണിമുടക്കി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News