ജയില്‍മോചിതനായ കെജ്‌രിവാളിന്‍റെ മുഖ്യ ശ്രദ്ധ ആം ആദ്മി പാർട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കൽ

മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറാൻ കഴിയുന്നില്ല എന്നതായിരിക്കും ബിജെപിയുടെ മുഖ്യ ആയുധം

Update: 2024-09-14 03:06 GMT

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കുകയാണ് ജയിൽ മോചിതനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ മുഖ്യ ശ്രദ്ധ. മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറാൻ കഴിയുന്നില്ല എന്നതായിരിക്കും ബിജെപിയുടെ മുഖ്യ ആയുധം . ഈ വെല്ലുവിളി എങ്ങനെ മറികടക്കാം എന്നതാണ് ആം ആദ്മി പാർട്ടിയുടെ ചിന്ത.

അഞ്ചര മാസത്തിനു ശേഷം സ്ഥിരം ജാമ്യം ലഭിച്ച സന്തോഷമുണ്ടെങ്കിലും സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അരവിന്ദ് കെജ്‍രിവാളിന് പ്രവേശനം ഇല്ലെന്നത് ആം ആദ്മിയെ പ്രതിരോധത്തിലാക്കുന്നുണ്ട് . നിലവിൽ ഭരണവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളിലും അവസാന ഒപ്പ് പതിയേണ്ടത് ലെഫ്റ്റനന്‍റ് ഗവർണർ വികെ സക്സേനയുടേതാണ് . ഇഡി കേസിൽ ജാമ്യം നൽകിയപ്പോഴും മൂന്നംഗ ബെഞ്ചിന് ജസ്റ്റിസ് സഞ്ജീവ്‌ഖന അധ്യക്ഷനായ ബെഞ്ച് ബെഞ്ച് വിട്ടിരുന്നു. അന്നത്തെ വ്യവസ്ഥകളാണ് ജയിൽ മോചിതനായെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറാൻ കഴിയാത്ത സ്ഥിതി സൃഷ്ടിച്ചത്. ഈ വിഷയം വീണ്ടും സുപ്രിംകോടതിയുടെ ശ്രദ്ധയിൽ പെടുത്തി ഇളവ് നേടിയെടുക്കാമെന്നാണ് ആം ആദ്മി ലീഗൽ സെല്ലിന്‍റെ മനസിലിരുപ്പ്.

ഹരിയാനയിൽ നടക്കുന്ന ത്രികോണ മത്സരം ബിജെപിക്ക് നേട്ടമുണ്ടാക്കി നൽകുമോ എന്ന ആശങ്കയും കെജ്‌രിവാളിനുണ്ട് . കോൺഗ്രസും ആംആദ്മിയും ഒരേ മുന്നണിയിൽ മത്സരിച്ചിരുന്നെങ്കിൽ ബിജെപിക്ക് കടുത്ത വെല്ലുവിളിയാകുമായിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതിയും കഴിഞ്ഞാണ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത്. ആം ആദ്മിക്ക് വിജയപ്രതീക്ഷയുള്ള പത്ത് സീറ്റുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കെജ്‌രിവാൾ തയ്യാറെടുക്കുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News