യുവതിയെയും മകളെയും ബലാത്സംഗം ചെയ്തു; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു

ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണു പ്രതി മോഹൻലാൽ യുവതിയുമായി പരിചയത്തിലാകുന്നത്

Update: 2023-08-27 09:27 GMT
Editor : Shaheer | By : Web Desk
Advertising

ജയ്പ്പൂർ: യുവതിയെയും മകളെയും ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. രാജസ്ഥാനിലെ പാലിയിലെ ബി.ജെ.പി നേതാവായ മോഹൻലാൽ ജാട്ടിനെതിരെയാണു നടപടി. രണ്ടു സ്ത്രീകളടക്കം മറ്റു മൂന്നുപേർക്കെതിരെയും കേസെടുത്തതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ഒരു ഭവന സമുച്ചയ പദ്ധതിയുടെ ഭാഗമായാണു യുവതിയും മോഹൻലാലും ആദ്യമായി കണ്ടുമുട്ടുന്നത്. പദ്ധതിക്കായുള്ള ഭൂമി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു പരിചയപ്പെട്ടത്. ഇതിനിടെ മഹേഷ് ചന്ദക്ക് എന്നു പേരുള്ള ഒരാളെയും കൂട്ടി ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മകളെയും പീഡിപ്പിച്ചതായി പരാതിയുണ്ട്.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സോജത് സിറ്റി സർക്കിൾ ഓഫിസർ മൃത്യുഞ്ജയ് മിശ്ര അറിയിച്ചു. ഇരകളുടെ വൈദ്യപരിശോധന നടത്തിയിട്ടുണ്ട്. തുടർനടപടികൾ ഉടൻ കൈക്കൊള്ളുമെന്നും പൊലീസ് പറഞ്ഞു.

അതേസമയം, ബി.ജെ.പി നേതാവ് ആരോപണം നിഷേധിച്ചു. പൊലീസ് കേസെടുത്ത ശേഷമാണ് ഇത്തരമൊരു വിവരം തന്നെ അറിയുന്നത്. എന്നാൽ, അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും മോഹൻലാൽ ജാട്ട് വ്യക്തമാക്കി.

Summary: BJP leader, three others booked by Rajasthan Police for raping woman and daughter

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News