62 വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം നാവും മൂക്കും മുറിച്ച് വയലിൽ ഉപേക്ഷിച്ചു; ബലാത്സംഗമെന്ന് സംശയം, ചെറുമകൻ കസ്റ്റഡിയിൽ

ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്

Update: 2026-03-06 14:50 GMT

ഭോപ്പാൽ: മധ്യപ്രദേശിൽ അജ്ഞാതരുടെ ആക്രമണത്തിൽ 62 വയസുകാരി മരിച്ചു. ഒരു ഗോതമ്പ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അക്രമികൾ അവരുടെ നാവും മൂക്കും മുറിച്ച് വയലിൽ ഉപേക്ഷിച്ചു.

ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. കൃഷി സ്ഥലത്ത്പോയി മക്കൾ തിരിച്ചെത്തിയപ്പോൾ കുടിലിൽ അവരെ കണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അടുത്തുള്ള വയലിൽ രക്തത്തിൽ കുളിച്ച നിലയിൽ ബോധരഹിതയായി കിടക്കുകയായിരുന്നു.

മക്കാളാണ് പൊലീസിൽ വിവരമറിയിച്ചത്. അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും, മരിച്ചിരുന്നു. കൊലപാതകം അന്വേഷിക്കുന്നതിനിടെ, കുറ്റകൃത്യം നടന്ന സ്ഥലത്ത് ഒരു കട്ടിൽ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് മുമ്പ് ലൈംഗികാതിക്രമം നടന്നിട്ടുണ്ടാകാമെന്ന സംശയവും ഇതോടെ വ്യാപകമായി.

രണ്ട് വർഷം മുമ്പ് ഭർത്താവ് മരിച്ചതിനെത്തുടർന്ന് ഇവർ മക്കളോടൊപ്പം താമസിക്കാൻ തുടങ്ങി. കൊലപാതകം നടന്ന ദിവസം, വയലിൽ ജലസേചന ജോലി പൂർത്തിയാക്കി തിരിച്ചെത്തിയ മൂത്ത മകൻ വീട്ടിൽ ഉറങ്ങുകയായിരുന്നു. അയൽക്കാർക്കൊപ്പം രാജസ്ഥാനിലേക്ക് തൊഴിലാളിയായി പോയതിനാൽ ഭാര്യാസഹോദരിയും വീട്ടിലില്ലായിരുന്നു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇരയുടെ ചെറുമകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News