വിദ്വേഷ പ്രസംഗം; രണ്ട് ബി.ജെ.പി എം.എൽ.എമാർക്കെതിരെ മഹാരാഷ്ട്രയിൽ കേസ്

മഹാരാഷ്ട്ര എം.എൽ.എ നിതേഷ് റാണെ, തെലങ്കാന എം.എൽ.എ ടി. രാജാ സിങ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

Update: 2024-01-07 12:12 GMT

മുംബൈ: വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി എം.എൽ.എമാർക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. മഹാരാഷ്ട്ര എം.എൽ.എ നിതേഷ് റാണെ, തെലങ്കാന എം.എൽ.എ ടി. രാജാ സിങ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. സോലാപൂരിൽ 'ഹിന്ദു ജൻ ആക്രോശ്' യാത്രയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് കേസ്.

സാക്കൽ ഹിന്ദു സമാജ് ആയിരുന്നു റാലി സംഘടിപ്പിച്ചത്. ലവ് ജിഹാദ് തടയാനും ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുമായി അക്രമത്തിന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു നേതാക്കളുടെ പ്രസംഗം. ''ലവ് ജിഹാദിനും ഗോഹത്യക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി തയ്യാറാവണം. സർക്കാർ ഇതിൽ പരാജയപ്പെട്ടാൽ ഞങ്ങൾ അവരെ ഒരു പാഠം പഠിപ്പിക്കും. ഈ ജിഹാദികളുടെ കണ്ണുകൾ ചൂഴ്‌ന്നെടുത്ത് ഞങ്ങൾ അതുകൊണ്ട് കളിക്കും''-രാജാ സിങ് പറഞ്ഞു.

Advertising
Advertising

''ലവ് ജിഹാദിന്റെ പേരിൽ ഞങ്ങളുടെ സഹോദരിമാർക്കും പെൺമക്കൾക്കുമെതിരെ പീഡനമല്ലേ നടക്കുന്നത്? അവരെ കെണിയിൽ വീഴ്ത്തി കുട്ടികളെ ഉത്പാദിപ്പിക്കാനുള്ള മെഷീനാക്കി മാറ്റുകയാണ്''- രാജാ സിങ് ആരോപിച്ചു.

മുസ്‌ലിം വ്യാപാരികളെ ഹിന്ദുക്കൾ ബഹിഷ്‌കരിക്കണമെന്നും രാജാ സിങ് ആവശ്യപ്പെട്ടു. മുസ്‌ലിം വ്യാപാരികളിൽനിന്ന് സോപ്പോ ബിസ്‌ക്കറ്റോ ഗോതമ്പ് പൊടിയോ വാങ്ങിയാൽ അതിൽ എന്താണ് അടങ്ങിയിരിക്കുന്നതെന്ന് പരിശോധിക്കണം. ഹലാൽ ഉത്പന്നമാണെങ്കിൽ അത് വാങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.

വിദ്വേഷ പ്രസ്താവനയുടെ പേരിൽ കുപ്രസിദ്ധനായ നേതാവാണ് രാജാ സിങ്. പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ബി.ജെ.പി അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ സസ്‌പെൻഷൻ പിൻവലിച്ച് ഘോഷാമഹൽ മണ്ഡലത്തിൽ മത്സരിപ്പിക്കുകയായിരുന്നു.

നിതേഷ് റാണെ, രാജാ സിങ്, സാക്കൽ ഹിന്ദു സമാജ് നേതാവായ സുധാകർ മഹാദേവ് ബഹിർവാദെ തുടങ്ങി 10 പേർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഐ.പി.സി 153എ, 295എ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News