ഇൻഡിഗോ ചതിച്ചാശാനേ..; വിവാഹസൽക്കാരത്തിൽ ഓൺലൈനായി പങ്കെടുത്ത് വധൂവരൻമാർ

വരനും വധുവിനും പകരം വേദിയിൽ ഇരുന്നത് വധുവിന്റെ അച്ഛനും അമ്മയും

Update: 2025-12-06 07:27 GMT

ബംഗളുരു: ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദ് ചെയ്ത് പലരീതിയിലാണ് ആളുകളെ ബാധിച്ചത്. നവവധുവിനും വരനും അവരുടെ വിവാഹസൽകാരത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞില്ല എന്ന രീതിയിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിമാനങ്ങൾ റദ്ദാക്കിയതോടെ വിവാഹസൽക്കാര വേദിയിൽ എത്താൻ സാധിക്കാതിരുന്ന വരനും വധുവും വിഡിയോ കോൺഫറൻസ് വഴി പങ്കെടുക്കുകയായിരുന്നു.

ബംഗളുരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർമാരായ ഹുബ്ബള്ളി സ്വദേശിനി മേഘക്ഷീർ സാഗറും ഒഡീഷയിലെ ഭുവനേശ്വർ സ്വദേശിയായ സംഗമ ദാസും നവംബർ 23 നാണ് ഭുവനേശ്വറിൽ വെച്ച് വിവാഹിതരായത്. വധുവായ മേഘയുടെ നാട്ടിൽ ഡിസംബർ മൂന്നിന് വിവാഹ സൽക്കാരം ഒരുക്കിയിരുന്നു. എന്നാൽ, പെട്ടെന്ന് ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദ് ചെയ്തതോടെ ഇവർക്ക് ഭുവനേശ്വറിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് തിരിച്ചെത്താൻ സാധിക്കാതായി. 'ഭുവനേശ്വറിൽ നിന്ന് യാത്രതിരിക്കേണ്ട ദിവസം പുലർച്ചെ നാലുമണിക്കാണ് വിമാനങ്ങൾ റദ്ദ് ചെയ്ത അറിയിപ്പ് ലഭിക്കുന്നത്. അതോടെ ഇരുവർക്കും വിവാഹസൽക്കാര വേദിയിൽ നേരിട്ടെത്താൻ കഴിയാതെയായി. അതിഥികളെയെല്ലാം ക്ഷണിച്ച ശേഷം അവസാന നിമിഷം സൽക്കാരം ഒഴിവാക്കേണ്ട എന്ന കരുതിയാണ് വിവാഹസൽക്കാരം നടത്തിയ'തെന്ന് വധുവിന്റെ അമ്മ പറഞ്ഞു.

ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതിനാൽ വിവാഹസൽക്കാരം ഒഴിവേക്കണ്ടതില്ല എന്ന നിലപാടിലായിരുന്നു മറ്റ് ബന്ധുക്കളും.വേദിയിലും വരനും വധുവിനും പകരം ഇരുന്നത് വധുവിൻ്റെ മാതാ-പിതാക്കളാണ് ഇരുന്നിരുന്നത്. വരനും വധുവും വിഡിയോ കോൺഫറൻസ് വഴി ചടങ്ങിൽ പങ്കെടുത്തു. ഇരുവരും അതിഥികളെ വിഡിയോ കോൺഫറൻസിൽ അഭിവാദ്യം ചെയ്യുകയും ചെയ്തു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News