പെഗാസസ് ചാരവൃത്തി ഗൗരവതരം, കൂടുതല്‍ തെളിവുകള്‍ ആവശ്യമുണ്ടെന്ന് സുപ്രിം കോടതി

വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളിൽ അടുത്ത ചൊവ്വാഴ്ച മുതൽ വാദം കേൾക്കും. ഹരജികളുടെ പകർപ്പ് കേന്ദ്രസർക്കാറിന് കൈമാറണമെന്നും സുപ്രിം കോടതി നിർദേശിച്ചു

Update: 2021-08-05 08:12 GMT

ഇസ്രയേല്‍ നിർമിത സ്പൈവെയറായ പെഗാസസ് ഉപയോഗിച്ചുള്ള ചാരവൃത്തിയില്‍ ഉയർന്ന ആരോപണങ്ങള്‍ ഗുരുതര സ്വഭാവമുള്ളതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് സുപ്രിം കോടതി. വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളിൽ അടുത്ത ചൊവ്വാഴ്ച മുതൽ വാദം കേൾക്കും. ഹരജികളുടെ പകർപ്പ് കേന്ദ്രസർക്കാറിന് കൈമാറണമെന്നും സുപ്രിം കോടതി നിർദേശിച്ചു.

പെഗാസസ് ഫോൺ ചോ൪ത്തൽ ആരോപണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഒമ്പത് ഹരജികളാണ് ഇന്ന് സുപ്രിം കോടതി പരിഗണിച്ചത്. മാധ്യമവാ൪ത്തകളിൽ വന്ന ആരോപണം ആശങ്കപ്പെടുത്തുന്നതും ഗുരുതര സ്വഭാവമുള്ളവയുമാണ്. ഇപ്പോൾ മാത്രമല്ല നേരത്തെയും സമാന ആരോപണങ്ങൾ ഉയ൪ന്നിട്ടുണ്ട്. 2019ൽ ആരോപണം ഉയ൪ന്നിട്ട് ആരും ഹരജി നൽകാതിരുന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. മാധ്യമവാ൪ത്തകൾക്ക് പുറമെ കൂടുതൽ രേഖകൾ ആവശ്യമാണ്. രണ്ട് രാജ്യങ്ങൾ അന്വേഷണം നടത്തുന്നതിനാൽ ആരോപണത്തിന് വിശ്വാസ്യതയുണ്ടെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ രണ്ടംഗ ബഞ്ച് നിരീക്ഷിച്ചു.

രാജ്യത്ത് പെഗാസസ് ഉപയോഗം നടന്നിട്ടുണ്ടെന്ന് സ൪ക്കാ൪ തന്നെ പാ൪ലമെന്‍റില്‍ സമ്മതിച്ചിട്ടും ഇതുവരെ ഇതു സംബന്ധിച്ച ഒരു അന്വേഷണത്തിനും സ൪ക്കാ൪ തയ്യാറായിട്ടില്ല. ഇത് ദുരൂഹതയുണ്ടാക്കുന്നതാണെന്ന് മുതി൪ന്ന അഭിഭാഷകരായ കപിൽ സിബൽ, ശ്യാം ദിവാൻ, മീനാക്ഷി അരോര എന്നിവ൪ വാദിച്ചു. ഹരജിയുടെ പക൪പ്പ് കേന്ദ്രസ൪ക്കാറിന് കൈമാറണമെന്ന് നി൪ദേശിച്ച കോടതി ചൊവ്വാഴ്ച മുതൽ വാദം കേൾക്കാമെന്ന് വ്യക്തമാക്കി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News