കെജ്‌രിവാളിനെ നാളെ ചോദ്യം ചെയ്യും; സി.ബി.ഐ ആസ്ഥാനം വൻ സുരക്ഷാവലയത്തിൽ

അർദ്ധസൈനികരടക്കം ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സി.ബി.ഐ ആസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.

Update: 2023-04-15 14:11 GMT

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ നാളെ സി.ബി.ഐ ചോദ്യം ചെയ്യും. അർദ്ധസൈനികരടക്കം ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സി.ബി.ഐ ആസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. റോസ് അവന്യൂവിലെ ആം ആദ്മി പാർട്ടി ഓഫീസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രവർത്തകർ തള്ളിക്കയറാൻ സാധ്യതയുള്ളതിനാൽ റോഡിൽ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.

''ഒരു മുഖ്യമന്ത്രിയായ അദ്ദേഹത്തിന് ആവശ്യമായ സുരക്ഷയൊരുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ അർദ്ധസൈനികരടക്കം ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ സി.ബി.ഐ ഓഫീസിന് പുറത്ത് വിന്യസിക്കും''- ഡൽഹി പൊലീസ് പറഞ്ഞു.

Advertising
Advertising

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സാക്ഷിയായി മൊഴി രേഖപ്പെടുത്താനാണ് കെജ്‌രിവാളിനെ സി.ബി.ഐ വിളിച്ചിരിക്കുന്നത്. നാളെ രാവിലെ 11 മണിക്ക് സി.ബി.ഐ ആസ്ഥാനത്ത് എത്താനാണ് നിർദേശം. ഇതേ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

തങ്ങൾക്കെതിരായ കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് കേസെന്നാണ് എ.എ.പി നേതൃത്വത്തിന്റെ ആരോപണം. മനീഷ് സിസോദിയയെയും സമാനമായ രീതിയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ലൈസൻസ് നൽകാൻ മദ്യവ്യാപാരികളിൽനിന്ന് എ.എ.പി സർക്കാർ കോഴ വാങ്ങിയെന്നാണ് സി.ബി.ഐ ആരോപണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News