സ്വാതന്ത്ര്യസമയത്ത് ഇന്ത്യയിൽ എത്ര ബ്രിട്ടീഷുകാർ ഉണ്ടായിരുന്നു?

ഏകദേശം ഇരുനൂറ് വർഷത്തെ ബ്രിട്ടീഷ് ഭരണത്തിനുശേഷം 1947-ൽ ഇന്ത്യയിലെ ബ്രിട്ടീഷ് സാന്നിധ്യം അവസാനിച്ചു. ഈ കാലയളവിൽ ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർ സർക്കാർ ജോലികൾക്കായും ഇന്ത്യക്കാരുമായി വ്യാപാരം നടത്തുന്നതിനും സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനുമായി ഇന്ത്യയിലേക്ക് വന്നിരുന്നു

Update: 2025-09-05 11:35 GMT

ന്യൂഡൽഹി: 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ അത് വെറുമൊരു രാഷ്ട്രീയ വിമോചനം മാത്രമായിരുന്നില്ല. മറിച്ച് ചരിത്രപരമായ ഒരു വഴിത്തിരിവ് കൂടിയായിരുന്നു. ഏകദേശം ഇരുനൂറ് വർഷത്തെ ബ്രിട്ടീഷ് ഭരണത്തിനുശേഷം ഇന്ത്യയിലെ ബ്രിട്ടീഷ് സാന്നിധ്യം അവസാനിച്ചു. ഈ കാലയളവിൽ ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർ സർക്കാർ ജോലികൾക്കായും ഇന്ത്യക്കാരുമായി വ്യാപാരം നടത്തുന്നതിനും സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനുമായി ഇന്ത്യയിലേക്ക് വന്നിരുന്നു. അങ്ങനെ പതിറ്റാണ്ടുകളായി ബ്രിട്ടീഷുകാർ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും കൈവശപ്പെടുത്തി.

എന്നാൽ, എല്ലാവരുടെയും മനസ്സിൽ ഒരു ചോദ്യം ഇപ്പോഴും നിലനിൽക്കുന്ന ഒരു ചോദ്യമുണ്ട്; സ്വാതന്ത്ര്യസമയത്ത് ഇന്ത്യയിൽ എത്ര ബ്രിട്ടീഷുകാർ താമസിച്ചിരുന്നു? സെൻസസിൽ അവരെയും എണ്ണിയിരുന്നോ? സ്വാതന്ത്ര്യസമയത്ത് ഇന്ത്യയിലെ ബ്രിട്ടീഷ് ജനസംഖ്യയെക്കുറിച്ചും സെൻസസിൽ അവരെയും എണ്ണിയിരുന്നോ എന്നുമുള്ള അന്വേഷണത്തിന്റെയും ഉത്തരമാണ് ഇനി പറയാൻ പോകുന്നത്.

Advertising
Advertising

1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയ സമയത്ത് രാജ്യത്തെ ബ്രിട്ടീഷ് ജനസംഖ്യ ഏകദേശം 1 ദശലക്ഷമായിരുന്നു. 1891-ലെ സെൻസസ് പ്രകാരം ഇംഗ്ലീഷ് മാതൃഭാഷയായ ഇന്ത്യയിലെ ആളുകളുടെ എണ്ണം ഏകദേശം 238,409 ആയിരുന്നു. 1921-ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ബ്രിട്ടീഷ് പൗരന്മാരുടെ എണ്ണം 165,485 ആയി കുറഞ്ഞു. ഈ ജനസംഖ്യയിൽ ഏകദേശം 40,000 ബ്രിട്ടീഷ് സൈനികർ, 2,000-ത്തിലധികം ഉന്നത ഉദ്യോഗസ്ഥർ, വലിയൊരു വിഭാഗം വ്യാപാരികൾ, ഭരണാധികാരികൾ, മറ്റ് സാധാരണക്കാർ, ഏകദേശം 1 ദശലക്ഷം ആംഗ്ലോ-ഇന്ത്യക്കാർ എന്നിവരും ഉൾപ്പെടുന്നു.

ഇന്ത്യയിലെ സെൻസസ് സമ്പ്രദായത്തിന്റെ വേരുകൾ 1800-കളുടെ തുടക്കത്തിലാണ്. ആദ്യത്തെ ഔദ്യോഗിക ദേശീയ സെൻസസ് 1872-ലാണ് നടത്തിയതെങ്കിലും പൂർണ്ണമായും ഒരേസമയത്ത് അല്ലായിരുന്നു. ആദ്യത്തെ പൂർണ്ണവും ഒരേസമയം നടന്നതുമായ സെൻസസ് നടന്നത് 1881-ലാണ്. അതിനുശേഷം രാജ്യം സാധാരണയായി ഓരോ പത്ത് വർഷത്തിലും ഒരു സെൻസസ് നടത്തിയിരുന്നു. എന്നാൽ 2011ന് ശേഷം ഇന്ത്യയിൽ സെൻസസ് നടന്നിട്ടില്ല.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News