യുക്രൈനിലെ മെഡിക്കൽ വിദ്യാർഥികൾക്ക് സർവകലാശാല മാറാൻ അവസരം

മറ്റു രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠന പൂർത്തിയാക്കാനാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയത്. തുടർപഠനത്തിന് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Update: 2022-09-06 13:38 GMT

ന്യൂഡൽഹി: യുക്രൈനിലെ മെഡിക്കൽ വിദ്യാർഥികൾക്ക് സർവകലാശാല മാറാൻ അവസരം. മറ്റു രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠന പൂർത്തിയാക്കാനാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയത്. തുടർപഠനത്തിന് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 20,000 വിദ്യാർഥികളാണ് യുക്രെയിനിൽനിന്ന് രാജ്യത്തേക്ക് മടങ്ങിയെത്തിയത്.

യുക്രൈനിൽനിന്ന് മടങ്ങിയെത്തിയത് മുതൽ ഇന്ത്യയിൽ പഠിക്കാൻ അവസരമൊരുക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് അനുകൂലമായി പ്രതികരിക്കാൻ മെഡിക്കൽ കമ്മീഷൻ തയ്യാറായിരുന്നില്ല. തുടർന്നാണ് വിദ്യാർഥികൾ സുപ്രിംകോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് വിദ്യാർഥികൾക്ക് സർവകലാശാല മാറാൻ അനുമതി നൽകിയിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News