കൽക്കരിക്ഷാമം; രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു

താപനിലയങ്ങളിൽ എട്ട് ദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് അവശേഷിക്കുന്നത്

Update: 2022-04-29 08:23 GMT

ഡൽഹി: കൽക്കരി ക്ഷാമത്തെ തുടർന്ന് രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. രാജ്യത്ത് 15 സംസ്ഥാനങ്ങളാണ് വൈദ്യുതി പ്രതിസന്ധി നേരിടുന്നത്. രാജസ്ഥാനിലും ഛത്തിസ്ഗഡിലും നേരത്തെ തന്നെ പവർകട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ഡൽഹിയിൽ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ഉണ്ടെന്ന് മന്ത്രി സത്യേന്ദ്രജെയിൻ വ്യക്തമാക്കി. ദാദ്രി, ജെജ്ജർ അടക്കം അഞ്ച് താപനിലയങ്ങളിൽ നിന്ന് 1751 മെഗാവാള്‍ട്ട് വൈദ്യുതിയാണ് പ്രതിദിനം ഡൽഹിക്ക് ലഭിക്കേണ്ടത്. എന്നാൽ 400 മെഗാവാൾട്ട് മാത്രമാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് ഡൽഹി സർക്കാർ അറിയിച്ചു.

Advertising
Advertising

താപനിലയങ്ങളിൽ എട്ട് ദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് അവശേഷിക്കുന്നത്. കൽക്കരി ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. പ്രതിസന്ധി തുടർന്നാൽ മെട്രോ, ആശുപത്രി സേവനങ്ങളെ ഉൾപ്പെടെ രൂക്ഷമായി ബാധിക്കുമെന്ന മുന്നറിയിപ്പും സർക്കാർ നൽകുന്നു.

എന്നാൽ 30 ദിവസത്തേക്കുള്ള കൽക്കരി ശേഖരം രാജ്യത്തുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.കോൾ ഇന്ത്യയ്ക്ക് സംസ്ഥാനങ്ങൾ നിരന്തരം കുടിശിക വരുത്തുന്നതും അനുവദിച്ച കൽക്കരി യഥാസമയം കൊണ്ടുപോകാത്തതുമാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നുമാണ് കേന്ദ്രം പറയുന്നത്. സംസ്ഥാനങ്ങളിലേക്ക് വേഗത്തിൽ കൽക്കരി എത്തിക്കാൻ ചില പാസഞ്ചർ ട്രെയിൻ സർവീസുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കി. ഈ ട്രെയിനുകൾ കൽക്കരികൾ എത്തിക്കുന്നതിനായി ഉപയോഗിക്കും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News