പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുലിനെതിരായ പരാതിയിൽ പ്രിവിലേജ് കമ്മിറ്റി തെളിവെടുപ്പ് ഇന്ന്

പ്രിവിലേജ് കമ്മിറ്റി കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ രാഹുൽ ഗാന്ധിയുടെ സഭയിലെ അംഗത്വവും റദ്ദ് ചെയ്യാനാകും

Update: 2023-03-10 01:15 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ പരാതിയിൽ പ്രിവിലേജ് കമ്മിറ്റി ഇന്ന് തെളിവെടുപ്പ് നടത്തും. അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുൽ ഗാന്ധി ലോക് സഭയിൽ സംസാരിച്ചതാണ് പരാതിക്കു ആധാരം.

ഫെബ്രുവരി 7 ലെ രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചർച്ചയിലാണ് രാഹുൽ ഗാന്ധി മോദിക്കെതിരെ ആഞ്ഞടിച്ചത്. 2014 -ൽ മോദി പ്രധാനമന്ത്രിയായ ശേഷമാണ് അദാനി കുതിച്ചുയർന്നത്. ലോകത്തെ സമ്പന്നന്മാരുടെ പട്ടികയിൽ 609 മത്തെ റാങ്കിൽ നിന്നും രണ്ടാമനായി തുടങ്ങിയ കാര്യങ്ങളായിരുന്നു രാഹുല്‍ ഉന്നയിച്ചത്.  രാഹുൽ ഗാന്ധിയുടെ പ്രസംഗം അപകീർത്തികരവും സഭയെ തെറ്റി ധരിപ്പിക്കുന്നതുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു .

Advertising
Advertising

ഇന്ന് സമിതി നിഷികാന്ത് ദുബെയിൽ നിന്നും മൊഴിയെടുക്കും. കോൺഗ്രസിനെ പ്രതിനിധീകരിച്ചു കൊടിക്കുന്നിൽ സുരേഷ് ആണ് സമിതിയിലുള്ളത്. ഡിഎംകെ യിലെ ടി.ആർ ബാലു ,ടി.എം സിയിലെ കല്യാൺ ബാനർജി എന്നിവരാണ് പ്രതിപക്ഷ പാർട്ടിയിൽ നിന്നുള്ളത്. ബി.ജെ.പി എം.പി സുനിൽ സിംഗിന്റെ അധ്യക്ഷതയിലുള്ള ഈ സമിതിയിൽ ഭൂരിപക്ഷവും ബി.ജെ.പി അംഗങ്ങളാണ്. പ്രിവിലേജ് കമ്മിറ്റി കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ രാഹുൽ ഗാന്ധിയുടെ സഭയിലെ അംഗത്വവും റദ്ദ് ചെയ്യാനാകും.

1978 -ൽ പ്രിവിലേജ് സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇന്ദിരാ ഗാന്ധിയെ സഭയിൽ നിന്നും പുറത്താക്കിയത്. അദാനിയുമായി ബന്ധപ്പെടുത്തി രാഹുൽ ഗാന്ധി പ്രസംഗിച്ചത് സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തതിനാൽ പരാതി നിലനിൽക്കില്ലെന്ന വാദം കോൺഗ്രസ് ഉയർത്താനാണ് സാധ്യത.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News