ബംഗാളി മുസ്‌ലിം തൊഴിലാളികളെ ബംഗ്ലാദേശികളായി കണക്കാക്കി തടങ്കലിൽ വെച്ചതിന് സുപ്രിം കോടതി നോട്ടീസ്

കേന്ദ്ര സർക്കാരിനും ഒഡീഷ , രാജസ്ഥാൻ, മഹാരാഷ്ട്ര, ഡൽഹി, ബിഹാർ, യുപി, ഛത്തീസ്ഗഢ്, ഹരിയാന, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കുമാണ് സുപ്രിം കോടതി നോട്ടീസ് അയച്ചത്

Update: 2025-08-14 14:03 GMT

ന്യൂഡൽഹി: ബംഗാളി മുസ്‌ലിം തൊഴിലാളികളെ ബംഗ്ലാദേശികളായി കണക്കാക്കി തടങ്കലിൽ വെച്ചതിന് കേന്ദ്രത്തിനും ഒമ്പത് സംസ്ഥാനത്തിനും സുപ്രിം കോടതി നോട്ടീസ്. ബംഗാളിൽ നിന്നുള്ള മുസ്‌ലിം കുടിയേറ്റ തൊഴിലാളികളെ ബംഗ്ലാദേശികളാണെന്ന് അവകാശപ്പെട്ട് പല സംസ്ഥാനങ്ങളിലും തടങ്കലിൽ വച്ചതിനെതിരെയുള്ള പൊതുതാൽപ്പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് കേസ് കേട്ടതായും കേന്ദ്ര സർക്കാരിന്റെയും ഒഡീഷ , രാജസ്ഥാൻ, മഹാരാഷ്ട്ര, ഡൽഹി, ബിഹാർ, യുപി, ഛത്തീസ്ഗഢ്, ഹരിയാന, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ പ്രതികരണങ്ങൾ ആവശ്യപ്പെട്ടതായും ലൈവ്‌ലോ റിപ്പോർട്ട് ചെയ്തു.

Advertising
Advertising

മെയ് മാസത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിനെ തുടർന്ന് വിവിധ സംസ്ഥാന അധികാരികൾ ബംഗാളി മുസ്‌ലിം കുടിയേറ്റ തൊഴിലാളികളെ ബംഗ്ലാദേശികളാണെന്ന് ആരോപിച്ച് പിടികൂടി തടങ്കലിൽ വച്ചിട്ടുണ്ടെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ കുടിയേറ്റ തൊഴിലാളി ക്ഷേമ ബോർഡാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.

പരിശോധനക്ക് ശേഷം, അത്തരം തൊഴിലാളികളിൽ ഏതാണ്ടെല്ലാവരും ഇന്ത്യൻ പൗരന്മാരാണെന്ന് കണ്ടെത്തിയതായി ബോർഡിനുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. കഴിഞ്ഞ മാസം ഗുരുഗ്രാം പൊലീസ് വെസ്റ്റ് ബംഗാളിൽ നിന്നും അസമിൽ നിന്നുമുള്ള നൂറുകണക്കിന് ബംഗാളി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികളെ ബംഗ്ലാദേശി പൗരന്മാരാണെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. അവരിൽ ഭൂരിഭാഗവും മുസ്‌ലിംകളാണ്. 'സ്ഥിരീകരിച്ച ബംഗ്ലാദേശികൾ' എന്ന് പൊലീസ് അവകാശപ്പെട്ട 10 പേർ ഒഴികെ മറ്റെല്ലാവരെയും പിന്നീട് വിട്ടയച്ചു.



Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News